ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടയിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ സ്വകാര്യ ആവശ്യത്തെ മുൻ നിർത്തി ടീം വിട്ട ഇടവേളയെടുക്കുന്നത്. തുടർന്ന് പര്യടനത്തിലെ രണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നും ഇഷാൻ കിഷൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ഒഴിവാക്കുകയും ചെയ്തു. അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തിൽ ഇഷാന്റെ പേര് കാണാതെ വന്നതോടെ വലിയ ചർച്ചയാണ് താരത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മധ്യേ നിർബന്ധപൂർവ്വം ഇടവേള ആവശ്യപ്പെട്ട മുംബൈ ഇന്ത്യൻസ് താരം ബിസിസിഐ ചൊടുപ്പിച്ചു. ഇതുകൊണ്ട് അഫ്ഗാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ നിന്നും താരത്തിന്റെ പേര് വെട്ടിയതെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. ഓർക്കേണ്ടത് ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ഏക ട്വന്റി20 പരമ്പരയാണ് നാളെ ജനുവരി 11 മുതൽ ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ എക്സപ്രസിന്റെ റിപ്പോർട്ട് പ്രകാരം ഇഷാൻ ലോകകപ്പിന് തൊട്ടുപിന്നാലെ നടന്ന ഓസ്ട്രേലിയൻ പരമ്പര മുതൽ ടീം മാനേജ്മെന്റിനോട് ഇടവേള ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിസിസിഐ താരത്തിന്റെ ഈ ആവശ്യത്തിന് സമ്മതം അറിയിച്ചില്ല. സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്ന താരത്തെ ഭൂരിഭാഗം മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കി. തുടർന്നാണ് മുംബൈ ഇന്ത്യൻസ് താരം സ്വയം ഇടവേളയെടുക്കാൻ തുനിഞ്ഞത്. അതുകൊണ്ടാണ് ഇന്ത്യൻ മണ്ണിൽ നടക്കുന്ന അഫ്ഗാനെതിരെയുള്ള പരമ്പരയിൽ നിന്നും ഇഷാനെ ബിസിസിഐ പരിഗണിക്കാതിരുന്നത്.


ALSO READ : IND vs AFG : സഞ്ജു ടീമിലെത്തിയെങ്കിലും പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തില്ല; കാരണം ഇതാണ്


ഇഷാനെ പരിഗണിക്കാതെ വന്നതോടെ അവസരം ലഭിച്ചത് മലായളി താരം സഞ്ജു സാംസണിനാണ്. ജിതേഷ് ശർമയും സഞ്ജുവുമാണ് ഇന്ത്യൻ സ്ക്വാഡിൽ വിക്കറ്റ് കീപ്പർ താരങ്ങൾ. ഇതിൽ നിന്നും സഞ്ജു പ്ലേയിങ് ഇലവനിലേക്കെത്തുമോ എന്ന് കാത്തിരിക്കേണ്ടതാണ്. അതേസമയം ദക്ഷിണാഫ്രിക്കയിൽ വെച്ച് നേടിയ സെഞ്ചുറി മലയാളി താരത്തെ അഫ്ഗാനെതിരെയുള്ള പ്ലേയിങ് ഇലവനിലേക്കെത്തിച്ചേക്കും.


ഇന്ത്യയുടെ സാധ്യത പ്ലെയിങ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, യശ്വസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.


നാളെ ജനുവരി 11നാണ് ഇന്ത്യ അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് തുടക്കമാകുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനെതിരെയുള്ളത്. മൊഹാലിയിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് 14-ാം തീയതി ഇൻഡോറിലും 17ന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക.


ഇന്ത്യയുടെ സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശ്വസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ


അഫ്ഗാനിസ്ഥാൻ സ്‌ക്വാഡ്: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജീബുള്ള സദ്‌റാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മുള്ള ഒമർസായി, എഫ്, ഷറഫുദ്ദീൻ അഷ്‌റഖ്, എഫ്. ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.