ന്യൂ ഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡൽഹിയിൽ വെച്ച് നടന്ന നിർണായകമായതും അവസാന മത്സരത്തിൽ ഇന്ത്യ പ്രോട്ടീസിനെ ഏഴ് വിക്കറ്റിന് തകർക്കുകയായിരുന്നു. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട സന്ദർശകർക്ക് ഇന്ത്യക്കെതിരെ 100 റൺസ് മാത്രമെ വിജയലക്ഷ്യമായി ഉയർത്താൻ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ജയം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് സന്ദർശകർക്കായി രണ്ടക്കം സ്കോർ ചെയ്തത്. പതിവിന് വിപരീതമായി സ്പിന്നർ വാഷിങ്ടൺ സുന്ദർ ശിഖർ ധവാൻ ആദ്യ ഓവറുകൾ എറിയാൻ ഏൽപ്പിച്ചത്. മൂന്നാം ഓവറിൽ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റെടുത്തുകൊണ്ട് ഇന്ത്യൻ ബോളർമാർ തങ്ങളുടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടർന്ന് സുന്ദറിനൊപ്പം മുഹമ്മദ് സിറാജും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ 30 റൺസിനിടെ നേടി. 


ALSO READ : India vs South Africa : പരമ്പര പിടിക്കാൻ ഇന്ത്യ; ഭീഷിണിയായി മഴ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ധവാനും സംഘവും ഇന്ന് ഡൽഹിയിൽ


ഇരുവർക്കും പിന്നാലെ ഷഹ്ബാസ് അഹമ്മദും വിക്കറ്റ് നേട്ടത്തിൽ ചേർന്നു. മെല്ലെ സ്കോറുകൾ ഉയർത്തി പ്രോട്ടീസിന് ഒരു അടിത്തറ നൽകുന്നതിനായി ശ്രമിച്ച എയ്ഡെൻ മർക്രം, ഹെയ്ൻറിച്ച് ക്ലാസെൻ എന്നിവരുടെ വിക്കറ്റുകൾ നേടി ഷഹ്ബാസ് വീണ്ടും സന്ദർശകരെ തകർച്ചയിലേക്ക് നയിച്ചു. പിന്നാലെ സുന്ദർ വീണ്ടുമെത്തി അപകടകാരിയായ ഡേവിഡ് മില്ലറിനെയും പുറത്താക്കി ദക്ഷിണാഫ്രിക്കയെ തകർച്ചയുടെ പടുകുഴിയിലേക്ക് നയിച്ചു. ശേഷമെത്തിയ വാലറ്റക്കാരെ ഒന്നും പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ ചൈന ആം  സ്പിന്നർ കുൽദീപ് യാദവ് ബാക്കി നാല് വിക്കറ്റുകൾ നേടി ഇന്നിങ്സ് വേഗിത്തിൽ അവസാനിപ്പിക്കുകയായിരുന്നു. 34 റൺസെടുത്ത ഹെയ്ൻറിച്ച് ക്ലാസെനാണ് പ്രോട്ടീസിനായി എറ്റവും ഉയർന്ന സ്കോർ നേടിയത്. ഇന്ത്യക്കായി കുൽദീപ് നാലും  സിറാജും സുന്ദറും ഷാഹ്ബാസും രണ്ട് വിക്കറ്റുകൾ വീതം നേടി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മൂന്ന് വിക്കറ്റ് നഷടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ഓപ്പണർ ശുഭ്മാൻ ഗിൽ അർധ സെഞ്ചുറി നേടാതെ 49 റൺസിന് പുറത്താകുകയും ചെയ്തു. ഗില്ലാണ് മത്സരത്തിലെ ടോപ് സ്കോറർ. ഗില്ലിനെ കുടാതെ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രെയസ് ഐയ്യർ 28 റൺസെടുത്ത പുറത്താകാതെ നിന്നു. സന്ദർശകർക്കായി ലുങ്കി എൻഗിഡിയും ഇമാദ് ഫോർടുയിനും ഓരോ വിക്കറ്റുകൾ വീതം നേടി. ക്യപ്റ്റൻ ശിഖർ ധവാൻ റൺഔട്ടായി പുറത്താകുകയായിരുന്നു.


ALSO READ : IND vs SA : ശ്രയസ് ഐയ്യരുടെ സെഞ്ചുറിയിൽ റാഞ്ചിയിൽ ഇന്ത്യക്ക് ജയം; പരമ്പര സമനിലയിൽ


മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ ലഖ്നൗവിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഒമ്പത് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ശേഷം രണ്ടാം മത്സരത്തിൽ റാഞ്ചിയിൽ വെച്ച് ഇന്ത്യ ആതിഥേയരെ ഏഴ് വിക്കറ്റിന് തകർക്കുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഒരു ഏകദിന മത്സരം സംഘടിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.