ഇത്തവണയും ഐപിഎല്ലിൽ തോറ്റുകൊണ്ട് തുടക്കം കുറിച്ച് മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻസിൽ മാറ്റം വരുത്തിയെങ്കിലും മുംബൈയുടെ പതിവ് ശൈലയിൽ മാറ്റമില്ല. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ തോൽവി. ഗുജറാത്തിന്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ് മുംബൈയിലേക്ക് ചേക്കേറിയ ഹാർദിക് പാണ്ഡ്യ അഹമ്മദബാദിലേക്ക് ആദ്യമായി തിരികെയെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ഇടവേളകളിലെ വിക്കറ്റ് വീഴ്ച ഗുജറാത്തിന്റെ ഇന്നിങ്സിനെ ബാധിച്ചു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും സായി സുദർശന്റെയും മികവിലാണ് ഗുജറാത്തിന് പ്രതിരോധക്കാവുന്ന സ്കോറിലേക്കെത്താൻ സാധിച്ചത്. ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്രയുടെ മുന്നിൽ അക്ഷരാർഥത്തിൽ ഗുജറാത്ത് താരങ്ങൾ പതറി പോയി. വെറും 14 റൺസ് മാത്രം വിട്ടു നൽകി മൂന്ന് ജിടി താരങ്ങളുടെ വിക്കറ്റുകളാണ് ബുമ്ര തെറിപ്പിച്ചത്. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ബുമ്ര ടൂർണമെന്റ് നഷ്ടമായിരുന്നു. ജെറാൾഡ് കോയിറ്റ്സി രണ്ടും പിയുഷ് ചവള ഒന്നും വീതം വിക്കറ്റുകൾ നേടി.


ALSO READ : IPL 2024 : അവസാന ഓവറിൽ അഭിഷേക് പോറലിന്റെ തകർപ്പനടി; തകർച്ചയിൽ നിന്നും കരകയറി ഡൽഹി ക്യാപിറ്റൽസ്


അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷനെ അഫ്ഗാനിസ്ഥാൻ താരം അസ്മത്തുള്ള ഒമറസായി പുറത്താക്കി. തുടർന്ന് മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയും യുവതാരം ഡേവാൾഡ് ബ്രീവിസും ചേർന്ന് മുംബൈയുടെ സ്കോർ ബോർഡ് വിജയം ലക്ഷ്യമാക്കി ഉയർത്തി. ഒരു ഘട്ടത്തിൽ അനയാസം ജയം പ്രതീക്ഷിച്ച മുംബൈക്ക് രോഹിത്തിന്റെയും (43)ദക്ഷിണാഫ്രിക്കൻ താരത്തിന്റെയും (46) വിക്കറ്റ് നഷ്ടമായപ്പോൾ ആ പ്രതീക്ഷ നഷ്ടമായി.


പിന്നീട് മുംബൈക്ക് മേൽ ഗുജറാത്തിന്റെ ബോളർമാർ സമ്മർദ്ദം ചെലുത്തി. എന്നാൽ, അവസാന ഓവറിൽ 19 റൺസിനകലെ വിജയലക്ഷ്യമെത്തിയപ്പോൾ ക്യാപ്റ്റൻ പാണ്ഡ്യ ഉമേഷ് യാദവിനെതിരെ ഒരു സിക്സറും ഫോറും നേടിയപ്പോൾ മുംബൈക്ക് നഷ്ടപ്പെട്ട പ്രതീക്ഷ തിരികെ ലഭിച്ചു. എന്നാൽ ആ പ്രതീക്ഷയ്ക്ക് നിമിഷ നേരത്തേക്കുള്ള ആയുസുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത പന്തിൽ ഉമേഷ് യാദവ് മുംബൈയുടെ പുതിയ ക്യാപ്റ്റനെ പുറത്താക്കി. അടുത്ത പന്തിൽ പിയുഷ് ചവളയെ പുറത്താക്കിയതോടെ ഗുജറാത്ത് ജയം ഉറപ്പിച്ചു.


ഐപിഎല്ലിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ 20 റൺസ് തകർത്തു. 82 റൺസെടുത്ത ക്യാപ്റ്റന സഞ്ജു സാംസണിന്റെ ഇന്നിങ്സ് മികവിലാണ് രാജസ്ഥാൻ ജയം. മുംബൈ-ഗുജറാത്ത് മത്സരത്തോടെ ഐപിഎൽ 2023 സീസണിന്റെ ആദ്യഘട്ടം മത്സരങ്ങൾ പൂർത്തിയായി. ഇന്ന് ടൂർമെന്റിൽ ആദ്യ ജയം തേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.