കൊച്ചി: മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐ.എസ്.എല്ലിന്‍റെ നാലാം സീസണിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ സ്റ്റേഡിയം ഇളകി മറിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്‌ലറ്റികോ ഉടമ സൗരവ് ഗാംഗുലി, ഐ. എസ്.എല്‍ മേധാവി നിത അംബാനി, കേരള ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിങ്ങനെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഫാന്‍സി ലൈറ്റുകള്‍ ഘടിപ്പിച്ച സൈക്കിളിലായിരുന്നു സല്‍മാന്‍ ഖാന്‍റെ മാസ് എന്‍ട്രി. 


 



 


രാവിലെ തന്നെ കൊച്ചിയിലെത്തിയ സച്ചിന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ കൈമാറിയ സച്ചിന്‍ 'ഇനി കളി മാറും' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ സീസണുകളിലെ പരാജയങ്ങള്‍ക്ക് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് മധുരപ്രതികാരം വീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. മഞ്ഞയില്‍ ആറാടി നില്‍ക്കുന്ന സ്റ്റേഡിയം സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിന് പരിശ്രമിക്കുമ്പോള്‍ നിലവിലെ വിജയങ്ങളുടെ പട്ടിക മെച്ചപ്പെടുത്താനാവും അത്‌ലറ്റികോയുടെ ശ്രമം. ഒന്നുറപ്പ്, തീ പാറുന്ന പോരാട്ടത്തിനായിരിക്കും കലൂര്‍ സ്റ്റേഡിയം ഇന്ന് സാക്ഷിയാവുക.