കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്‍റെ ഫൈനലിൽ ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയകുകയായിരുന്നു. ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ഫൈനലിൽ കയറിയതിന്‍റെ ആവേശത്തിലാണ് ബംഗ്ലാ കടുകൾ.


അതേസമയം മഴ പെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. മുഹമ്മദ് സിറാജിന് പകരം ജയദേവ് ഉനദ്കട്ട് ടീമിലെത്തിയിട്ടുണ്ട്.