Kabul, Aghanistan: താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ഉഗ്ര സ്‌ഫോടനം.  വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയാണ് സംഭവം 


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് പ്രവിശ്യയിലാണ് വൻ സ്ഫോടനം നടന്നത്.  വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയാണ് ഷിയാ പള്ളിക്ക് സമീപം ശക്തമായ സ്ഫോടനം നടന്നതെന്ന് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.


അതേസമയം, സ്ഫോടനത്തില്‍  100 ല്‍ അധികം പേര്‍ മരിച്ചതായാണ്   അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  500 ല അധികം  പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.  


Also Read: Pakistan Earthquake: പാക്കിസ്ഥാനിലെ ഹർനായിയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു


അപകടത്തില്‍പ്പെട്ട നിരവധി  പേരുടെ നില അതീവ ഗുരുതരമാണെന്ന് കുണ്ഡൂസ്   പ്രവിശ്യാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സ്‌ഫോടനത്തിന്‍റെ  ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. എന്നാല്‍, സ്‌ഫോടനത്തിന് പിന്നില്‍ IS തീവ്രവാദികളാണ് എന്ന് താലിബാന്‍ ആരോപിച്ചു.  അഫ്ഗാനിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രത നിറഞ്ഞ പ്രദേശമാണ് കുണ്ഡൂസ്.  അഫ്ഗാന്‍  ജനതയുടെ 20% വും  ഈ പ്രവിശ്യയിലാണ് വസിക്കുന്നത്. 


Also Read: Nobel Peace Prize: സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്ക്കാരം മാധ്യമപ്രവർത്തകരെ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനും


അതേസമയം, അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം പരമ്പരയാകുകയാണ്.  കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ  ഒരു  പള്ളിയില്‍ നടന്ന  സ്ഫോടനത്തില്‍  12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.