കോവിഡ് മഹാമാരിയുടെ ഏറ്റവും വലിയ അനന്തരഫലങ്ങളിലൊന്ന് പതിവുള്ള ആരോഗ്യപരിരക്ഷ കുറഞ്ഞുവെന്നതാണ്. മീസിൽസ്, റൂബെല്ല, പോളിയോ തുടങ്ങിയ വിവിധ മാരക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളിലേക്കുള്ള ശ്രദ്ധ കോവിഡ് മഹാമാരിയെ തുടർന്ന് കുറഞ്ഞു. അഞ്ചാംപനി ( മീസിൽസ്) രോഗം പ്രത്യേകിച്ച് ലോകമെമ്പാടും ഭീഷണിയായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയിൽ ഏകദേശം 18 പേരുടെ ജീവൻ അപഹരിച്ച അഞ്ചാംപനി സംസ്ഥാനത്ത് ഇപ്പോഴും ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായും ഇത് ആഗോളതലത്തിൽ ഒരു വലിയ ഭീഷണിയായി മാറിയിരിക്കുന്നു. അതിനാൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതിനെ "ലോകത്തിന്റെ എല്ലാ മേഖലകളിലും ആസന്നമായ ഭീഷണി" ആയി പ്രഖ്യാപിക്കേണ്ടത് ആവശ്യമാണെന്ന് കണക്കാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തുകൊണ്ടാണ് അഞ്ചാംപനി ഒരു ആഗോള ഭീഷണിയായി മാറിയത്?


ലോകാരോഗ്യ സംഘടന അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2021-ൽ ഏകദേശം 40 ദശലക്ഷത്തോളം കുട്ടികൾ അഞ്ചാംപനി വാക്‌സിൻ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ല. അതിന്റെ അനന്തരഫലമായി, അഞ്ചാംപനി എളുപ്പത്തിൽ കുട്ടികളെ ബാധിക്കുന്നു. മീസിൽസ് രോഗം ഒരു വൈറൽ രോഗമാണ്. ഇതിന്റെ സംക്രമണം കോവിഡിന് സമാനമാണ്. വായുവിലൂടെയും ശരീരസ്രവങ്ങളിലൂടെയും ഒരേ വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കുന്നതിലൂടെയും അഞ്ചാംപനി പടരുന്നു. എന്നിരുന്നാലും, ഈ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ കടുത്ത പനി ഒഴികെ കോവിഡിന് സമാനമായതല്ല. ചുണങ്ങ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണമാണ്. ഇത് വേദനയോ ചൊറിച്ചിലോ ഉള്ളതോ ആകാം. ഇത് വലിയ ഗുരുതരമല്ലാത്ത കേസുകളുടെ ലക്ഷണങ്ങളാണ്. എന്നാൽ, ഇത് മസ്തിഷ്കവീക്കം, ന്യുമോണിയ, അന്ധത തുടങ്ങിയ ഗുരുതരമായ രോഗങ്ങളിലേക്കും നയിക്കാം. ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 1,28,000 പേർ അഞ്ചാംപനി ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


അഞ്ചാംപനിക്കെതിരായ വാക്സിൻ വിരുദ്ധ പ്രചരണങ്ങൾ


വാക്സിൻ എടുക്കരുതെന്ന് വാദിക്കുന്ന ആളുകളും ഉണ്ട്. തെറ്റായ വിവരങ്ങൾ, ഭയപ്പെടുത്തുന്ന കഥകൾ, കിംവദന്തികൾ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന്, മുൻ ഫിസിഷ്യനും വാക്സിൻ വിരുദ്ധ പ്രവർത്തകനുമായ ആൻഡ്രൂ വേക്ക്ഫീൽഡ് എംഎംആർ വാക്സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. പ്രത്യക്ഷത്തിൽ, ഈ വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു, അതിനാലാണ് ആളുകൾ ഭയന്ന് കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ മടിക്കുന്നത്. കോവിഡ് പാൻഡെമിക്കിൻറെ തുടക്കത്തിലും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് വ്യാപകമായിരുന്നു. ഈ തെറ്റായ വിവരങ്ങൾ, പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാനുള്ള മടിയിലേക്കും വാക്സിൻ വിരുദ്ധതയിലേക്കും നയിക്കാനുള്ള സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.