നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 129 ആയി. 140 പേർക്ക് പരിക്കേറ്റതായും നേപ്പാൾ പോലീസ് വക്താവ് ഡിഐജി കുബേർ കഥായത്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിലെ ജജർകോട്ട് ജില്ലയിലുള്ള റമിദണ്ഡയാണെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. കാഠ്മണ്ഡുവിലും പരിസര ജില്ലകളിലും മാത്രമല്ല ഇന്ത്യയിലെ ഡൽഹി-എൻസിആർ മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.



നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹൽ പ്രചണ്ഡ ദുരിതബാധിത പ്രദേശത്തേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ നേപ്പാളിലെ ജജർകോട്ട്, റുക്കും ജില്ലകളിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായത്.


ALSO READ: നേപ്പാളിൽ ശക്തമായ ഭൂചലനം; 69 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു


വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. മരിച്ചവരെയും പരിക്കേറ്റവരെയും വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ​ഗ്രാമീണരും രക്ഷാപ്രവർത്തനം തുടരുകയാണ്.


ഭൂചലനവും തുടർചലനങ്ങളും മൂലമുണ്ടായ മണ്ണിടിച്ചിലിൽ ചില പാതകൾ ​ഗതാ​ഗതയോ​ഗ്യമല്ലാതായതിനാൽ ചില സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. നേപ്പാളിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.


പർവതപ്രദേശമായ നേപ്പാളിൽ ഭൂകമ്പങ്ങൾ സാധാരണമാണ്. 2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000 പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.