കുൽഭൂഷന്റെ അമ്മയുടെ വിസ പരിഗണിക്കുമെന്നു പാകിസ്ഥാൻ
പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് അമ്മയെ കാണാനുള്ള അനുമതി മനുഷ്യത്വപരമായ പരിഗണന നല്കി പരിഗണിക്കുമെന്നു പാകിസ്ഥാൻ. കുൽഭൂഷന്റെ ഭാര്യക്ക് നേരത്തേ സന്ദർശനാനുമതി നല്‍കിയിരുന്നു. ജാദവിന്റെ അമ്മയ്ക്കു വിസ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇസ്ലാമാബാദ്: പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് അമ്മയെ കാണാനുള്ള അനുമതി മനുഷ്യത്വപരമായ പരിഗണന നല്കി പരിഗണിക്കുമെന്നു പാകിസ്ഥാൻ. കുൽഭൂഷന്റെ ഭാര്യക്ക് നേരത്തേ സന്ദർശനാനുമതി നല്‍കിയിരുന്നു. ജാദവിന്റെ അമ്മയ്ക്കു വിസ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ചാരനെന്നാരോപിച്ചാണ് പാക് സൈനിക കോടതി കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചത്. ഇതേതുടര്‍ന്ന് പാക് ജയിലിൽ കഴിയുകയാണ് ഇന്ത്യയുടെ മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ്.
ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുമാണ് പാകിസ്താന് അറസ്റ്റ് ചെയ്തത് എന്നാണ് പാകിസ്ഥാന്റെ വാദം. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷം വ്യാപാര ആവശ്യത്തിനായി ഇറാനില്‍ പോയ അദ്ദേഹം തട്ടിക്കൊണ്ടുപോകപ്പെടുകയായിരുന്നു എന്നാണ് ഇന്ത്യ വാദിച്ചത്.
കുൽഭൂഷൺ ജാദവിന് വധശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ അന്താരാഷ്ട്ര കോടതി മേയിൽ തടഞ്ഞിരുന്നു.
ഈ കേസില്‍ ജാദവിന് നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെ നല്കാന് കൂടി പാകിസ്താന് തയ്യാറായിരുന്നില്ല. ഡിസംബര്‍ 13- ന് ആണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്കാന് പാകിസ്താന് അന്താരാഷ്ട്ര കോടതി സമയം നല്‍കിയിരിക്കുന്നത്.