ചർച്ചയ്ക്ക് തയാറാണെന്ന റഷ്യയുടെ അറിയിപ്പിന് മറുപടിയുമായി യുക്രൈൻ. ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചത്. എന്നാൽ ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നാണ് യുക്രൈൻ നിലപാട്. മറ്റേതെങ്കിലും രാജ്യത്ത് വച്ച് ചർച്ച നടത്താമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി പറഞ്ഞു. വാർസോ, ബ്രാറ്റിസ്ലാവ, ഇസ്താംബുൾ, ബുഡാപെസ്റ്റ് അല്ലെങ്കിൽ ബാക്കു എന്നിവിടങ്ങിളിൽ എവിടെയെങ്കിലും വച്ച് ചർച്ച നടത്താമെന്ന് സെലൻസ്കി നിർദേശിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേ​ഹം ഇക്കാര്യം അറിയിച്ചത്. ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ ഒരിക്കലും തയാറാവില്ലെന്ന് സെലെൻസ്കി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രൈനുമായി ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. ഇതിനായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചത്.


അതേസമയം റഷ്യൻ സൈന്യം ഞായറാഴ്ച യുക്രൈനിലെ രണ്ടാമത്തെ വലിയ ന​ഗരമായ ഖാർകീവിൽ കടന്നു കയറി ആക്രമണം തുടരുകയാണ്. ഇതിനെ യുക്രൈൻ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. ഖാർകിവിൽ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.