കമലഹാരിസ് കടുത്ത ജൂതവിരുദ്ധയാണെന്ന് ആവർത്തിച്ച് പറഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡോണാൾഡ്‌ ട്രംപ്. സതേൺ ഫ്‌ളോറിഡയിൽ വെള്ളിയാഴ്ച നടന്ന മതപരിപാടിയിലായിരുന്നു ട്രംപിന്റെ വിവാദ പ്രസംഗം. ബുധനാഴ്ച നോർത്ത് കരോലിനയിൽ നടന്ന പ്രചരണ പരിപാടിയിലും സമാനരീതിയിലുള്ള ആരോപണം ഉന്നയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കമല ''ആന്റി-സെമിറ്റിക്'' ആണെന്നും നവജാതശിശുക്കളുടെ കൊലപാതകത്തിന് അനുമതി നൽകാൻ അവർക്ക് പദ്ധതിയുണ്ടെന്നും  ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ്, സെനറ്റർ എന്നീ നിലകളിലുള്ള കമലയുടെ പ്രവർത്തനങ്ങളെ മുൻ നിർത്തിയായിരുന്ന ട്രംപിന്റെ പരാമർശം. 
"അവർക്ക് ജൂതന്മാരെ ഇഷ്ടമല്ല; അവർക്ക് ഇസ്രായേലിനെ ഇഷ്ടമല്ല; അത് മാറില്ല, എല്ലാക്കാലവും അങ്ങനെയായിരിക്കും" എന്നിങ്ങനെയായിരുന്നു ട്രംപിൻ്റെ ആരോപണങ്ങൾ.


Read Also:  വെങ്കലം വെടിവെച്ചിട്ട് മനു, ഷൂട്ടിങ്ങിൽ വെങ്കലം; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ


ബുധനാഴ്ച യുഎസ് കോൺഗ്രസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുത്തിരുന്ന പരിപാടിയിൽ കമല ഹാരിസ് പങ്കെടുത്തിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാലായിരുന്നു അത്. എന്നാൽ, കമലയുടെ അസാന്നിധ്യം ചൂണ്ടികാട്ടിയായിരുന്നു ട്രംപിൻ്റെ വിമർശനം. 


നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻ വലിച്ചതോടെയാണ് ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമലഹാരിസ് വരുന്നത്. നിലവിൽ 40ലേറെ യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികളുടെ പിന്തുണ കമല നേടിയിട്ടുണ്ട്. അതിനിടെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്ലർ പട്ടണത്തിൽ റാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ട്രംപ്. കഴിഞ്ഞ 14 നാണ് ഡോണാൾഡ്‌ ട്രംപിനെതിരെ വധശ്രമമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമായതോടെ ഇരുവരും തമ്മിലുള്ള വാക്പോരുകളും ശക്തമാവുകയണ്. ഇത്തവണ യുഎസ് ഇലക്ഷനിൽ ഡോണാൾഡ്‌ ട്രംപും കമല ഹാരിസും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.