ശല്യം ചെയ്ത മൃ​ഗശാല ജീവനക്കാരന്റെ വിരൽ കടിച്ചെടുത്ത് സിംഹം. കൂട്ടിൽക്കിടന്ന സിംഹത്തെ ഇയാൾ താടി രോമത്തിൽ പിടിച്ച് വലിച്ച് ശല്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. ജമൈക്കയിലെ സെന്റ് എലിസബത്തിലെ മൃ​ഗശാലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിംഹത്തിന്റെ താടി രോമങ്ങളിൽ ഇയാൾ പിടിച്ചു വലിക്കുന്നുണ്ട്. തന്റെ അസന്തുഷ്ടി പ്രകടിപ്പിക്കാൻ സിംഹം ​ഗർജിക്കുകയും സട കുടയുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതൊന്നും വകവയ്ക്കാതെ ഇയാൾ സിംഹത്തെ പ്രകോപിപ്പിക്കുന്നത് തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃ​ഗശാല സന്ദർശിക്കാൻ എത്തിയവർക്ക് മുന്നിൽ വച്ചായിരുന്നു ജീവനക്കാരന്റെ പ്രവൃത്തികൾ. സന്ദർശകരിൽ ഒരാൾ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പ്രകോപിതനായ സിം​ഹം ഇയാളുടെ വിരൽ വായിൽ കിട്ടിയതോടെ ശക്തമായി കടിക്കുകയായിരുന്നു. ഇയാൾ വിരൽ തിരിച്ചെടുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. തുടർന്ന് ശക്തമായി കൈ തിരിച്ച് വലിക്കുന്നതിനിടെ വിരൽ അറ്റുപോയി. ജീവനക്കാരൻ താഴെ വീണതിന് ശേഷമാണ് അപകടം മനസ്സിലായതെന്ന് സന്ദർശകർ പറയുന്നു.


ALSO READ: വിളിക്കാതെ വന്ന നാല് അതിഥികൾ; വിരുന്നുകാരെ കണ്ട് വീട്ടുകാർ ഞെട്ടി


“ഇതൊരു തമാശയാണെന്ന് ഞാൻ കരുതി. അത് ഗൗരവമുള്ളതായി എനിക്ക് തോന്നിയില്ല. അതിന്റെ ഗൗരവം എനിക്ക് മനസ്സിലായില്ല, കാരണം ഒരു ഷോ അവതരിപ്പിക്കുക എന്നത് അവരുടെ ജോലിയാണ്. വ്യക്തമായും, അവൻ നിലത്തു വീണപ്പോഴാണ് അത് ഗുരുതരമാണെന്ന് എല്ലാവർക്കും മനസ്സിലായത്. എല്ലാവരും പരിഭ്രാന്തരാകാൻ തുടങ്ങി. അയാളുടെ ഒരു വിരൽ മുഴുവനായും അറ്റുപോയി”- ഒരു ദൃക്‌സാക്ഷി ജമൈക്ക ഒബ്‌സർവറിനോട് പറഞ്ഞു. സിംഹത്തെ ശല്യപ്പെടുത്തിയതിന് പലരും ഇയാളുടെ പ്രവ‍ൃത്തിയെ വിമർശിച്ച് രം​ഗത്തെത്തി. അയാളെ ആരും സഹായിക്കാത്തതിനെ ഒരാൾ കമന്റിലൂടെ വിമർശിച്ചു. എന്നാൽ, അയാളുടെ വിഢിത്തത്തിന് അയാൾ അർഹിച്ചത് ചോദിച്ച് വാങ്ങിയതാണെന്നാണ് മറ്റുള്ളവർ ഇതിന് പകരമായി കുറിക്കുന്നത്.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.