Ration Mustering Documents : സംസ്ഥാനത്ത് റേഷൻ കാർഡിന്റെ മസ്റ്ററിങ് സെർവർ തകരാറിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. മാർച്ച് 15, 16, 17 തീയതികളിലായി മസ്റ്ററിങ് നടപടികൾ പരമാവധി പൂർത്തിയാക്കനായിരുന്നു സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ തകരാർ പ്രശ്നത്തെ തുടർന്ന് റേഷൻ കാർഡിന്റെ ഇ-കെവൈസി നടപടി സിവിൽ സപ്ലൈസ് വകുപ്പിന് നിർത്തിവെക്കേണ്ടി വന്നു. ഇനി സെർവർ പ്രശ്നം പരിഹരിച്ചതിന് ശേഷമേ മസ്റ്ററിങ് നടപടികൾ പുനഃരാരംഭിക്കൂ. സെർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമം മാത്രമേ മസ്റ്ററിങ് നടത്താനാകൂവെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമോ അതിന് മുൻപോ സെർവർ പ്രശ്നം പരിഹരിച്ച ശേഷം മസ്റ്ററിംഗ് നടത്തുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഉടൻ തന്നെ കേന്ദ്രം ഇതിന് പരിഹാരം കണ്ടേക്കും. കാരണം മാർച്ച് 31-ാം തീയതിയാണ് മസ്റ്ററിങ്ങിനായി കേന്ദ്രം സംസ്ഥാനത്ത് സമയം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 20നാണ് സംസ്ഥാനത്തെ 1.54 കോടി മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള മസ്റ്ററിം​ഗ് ആരംഭിച്ചത്. എന്നാൽ ഇതുവരെ 15 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്. അതിനാൽ മസ്റ്ററങ്ങിനായി പോകുമ്പോൾ ഈ രേഖകൾ എപ്പോഴും കൈയ്യിൽ കരുതാൻ മറക്കേണ്ട.


ALSO READ : Ration Card Mustering : ഇ-പോസ് മെഷിനുകൾ വീണ്ടും പണി മുടക്കി; റേഷൻ കാർഡ് മസ്റ്ററിങ്ങ് നിർത്തിവെച്ചു


റേഷൻ കാർഡ് ബന്ധപ്പെടുത്തുന്ന നടപടിയാണ് ഈ മസ്റ്ററിങ്. അതിനാൽ റേഷൻ കാർഡിനൊപ്പം ആധാർ കാർഡ് കൈയ്യിൽ കരുതേണ്ടതാണ്. കാർഡംഗങ്ങൾ എല്ലാവരും നിർബന്ധമായി മസ്റ്ററിങ്ങിനായി നിശ്ചിത കേന്ദ്രത്തിൽ എത്തണം. കാർഡംഗങ്ങൾ എല്ലാവരും നേരിട്ടെത്തി ഇ-പോസ് മെഷനിൽ വിരൽ പതിപ്പിക്കേണ്ടതാണ്. എന്നാലെ മസ്റ്ററിങ് നടപടി പൂർത്തിയാക്കാനാകൂ. 


എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് റേഷൻ ഗുണഭോക്താക്കൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും പൊതുവിതരണ വകുപ്പ് ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന വസ്തുതകളാണ് വിശ്വാസത്തിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.


മുൻഗണനാകാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മഴുവൻ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. കേരളത്തിന് മാത്രമായി ഇതിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ റേഷൻ വിഹിതത്തെയടക്കം ബാധിക്കാൻ ഇടയുണ്ട് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നതെന്ന് മന്ത്രി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.