ഭോപ്പാൽ: മധ്യപ്രദേശിൽ പതിമൂന്ന്ക്കാരിയെ തട്ടികൊണ്ട് പോയി ഒമ്പത് പേർ ചേർന്ന് പീഡിപ്പിച്ചു. Madhya Pradesh-ലെ ഉമരിയയിലാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് ദിവസത്തിനിടയിൽ 2 പ്രാവശ്യമാണ് കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 4-ന് പെൺകുട്ടിക്ക് പരിചയമുള്ള യുവാവ് കുട്ടിയെ തട്ടികൊണ്ട് (Kidnap) പോയതോടെയാണ് സംഭവങ്ങൾ ആരംഭിക്കുന്നത്.  തട്ടികൊണ്ട് പോയശേഷം യുവാവും 6 സുഹൃത്തുക്കളും ചേർന്ന്  2 ദിവസം നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയുംത്തിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തു. 


ALSO READ: Malabar Express ൽ തീപിടുത്തം ; പുക ഉയരുന്നത് യാത്രക്കാർ കാണാനിടയായത് വൻ ദുരന്തം ഒഴിവാക്കി


ജനുവരി ഒമ്പതിന്  ബലാത്സംഗം (Rape) ചെയ്ത ഏഴുപേരിൽ ഒരാൾ വീണ്ടും കുട്ടിയെ തട്ടികൊണ്ട് പോയി മറ്റ് രണ്ട് പേരുമായി ചേർന്ന് പീഡിപ്പിച്ചു. ഇവർ വിട്ടയച്ചതിന് ശേഷം രണ്ട് ട്രക്ക് ഡ്രൈവർമാർ പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു.  അവരുടെ പിടിയിൽ നിന്നും രക്ഷപെട്ട കുട്ടി വെള്ളിയാഴ്ച വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ റിപ്പോർട്ട് ചെയ്തു.


ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ ഒഡിഷ സ്വദേശി അറസ്റ്റിൽ


സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തുവെന്നും ബാക്കിയുള്ളവർക്കായി ഉർജ്ജിതതമായി തിരച്ചിൽ തുടരുന്നുവെന്നും  മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്തവർക്കെതിരെ POCSO വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.