തൃശൂർ: ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പിഴയൊടുക്കിയ വൈരാഗ്യത്തിൽ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിയായ ഒഡീഷ സ്വദേശി രജനികാന്ത കുന്നംകുളം ബാറിലെ ജീവനക്കാരനായിരുന്നുവെന്ന് കണ്ടെത്തി. കൊല്ലപ്പെട്ട ടി ടി ഇ വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് പുറപ്പെട്ട പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് എടുക്കാത്തതിനെ തുടർന്നാണ് ടി ടി ഇ വിനോദ് പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തയ്ക്ക് പിഴ ചുമത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതി വിനോദുമായി തർക്കത്തിൽ ഏർപ്പെട്ടു.


ALSO READ: ബ്ലാക്ക് മാജിക്കിൽ പൊലിഞ്ഞതോ 3 ജീവനുകൾ..? മൃതദേഹത്തിന് അരികിലുള്ള വസ്തുക്കൾ ഇവയൊക്കെ


പിഴ ചുമതിയ വൈരാഗ്യത്തിലാണ് പ്രതി വിനോദിനെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടത്. തൃശൂർ വേളപ്പായ ഓവർ ബ്രിഡ്ജിന് സമീപം ട്രാക്കിൽ വീണ വിനോദിന്റെ മൃതദേഹം റെയിൽവേ പോലീസ് ഉദ്യഗസ്ഥരെത്തി രാത്രിയോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പാലക്കാട് നിന്ന് പിടിയിലായ പ്രതി രജനീകാന്തയെ തൃശൂരിൽ എത്തിച്ച് കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ രാജനീകാന്ത കുന്നംകുളത്തെ ബാർ ഹോട്ടൽ ജീവനക്കാരനായിരുന്നു. മദ്യപിച്ച് എത്തിയതിനെ തുടർന്നാണ് ജോലിയിൽ നിന്നും ഇയാളെ പറഞ്ഞു വിട്ടത്. 


ALSO READ: പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോൾ മിന്നലേറ്റു ; കോതമംഗലത്ത് യുവാവിന് ദാരുണാന്ത്യം


ട്രെയിനിൽ ഉള്ളിൽ വെച്ചു നടന്ന സംഭവമായതു കൊണ്ട് തന്നെ റെയിൽവേ പോലീസാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വിനോദിനെ പ്രതി പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദ് കലാകാരനും നാട്ടുകാർക്ക് പ്രിയപ്പെട്ടയാളുമായിരുന്നു. ജോസഫ്, പുലിമുരുഗൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.