ന്യൂ ഡൽഹി : കുട്ടികളുടെ ന​ഗ്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തിയ രണ്ട് പേരെ സിബിഐ പിടികൂടി. സമൂഹമാധ്യമങ്ങളിലും ഇ-കൊമേഴ്സ് ആപ്ലിക്കേഷനുകളിലുടെയാണ് ഇവ‍ർ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിൽപന നടത്തിയത്. ഐടി ആക്ടിലും പോക്സോ കേസിലും അറസ്റ്റിലായ ഇരുവരെയും കോടതി ജനുവരി 22 വരെ റിമാൻഡ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

എഞ്ചിനീയറുമാരായ കുൽജിത് സിങ് മക്കാൻ, നീരജ് കുമാർ യാദവ് എന്നിവരയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ദൃശ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് സംഘടിപ്പിച്ച് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി വിൽപന നടത്തുകയായിരുന്നു ഇരുവരും, 2019ത് മുതലാണ് ഇവർ ഈ പ്രവർത്തികളിൽ ഏർപ്പെടാൻ തുടങ്ങിയതെന്നും ശേഷം ഒരു നെറ്റുവർക്കായി ഇവർ വളർന്നുയെന്നും സിബിഐ (CBI) അറിയിച്ചു. 


ALSO READ: വീണ്ടും 'നിർഭയ മോഡൽ'; യുപിയിൽ മധ്യവയസ്കയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു


കുട്ടികളുടെ ദൃശ്യങ്ങൾ (Child Pornography) അടുങ്ങുന്ന വലിയ ശേഖരമാണ് സിബിഐ ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. മൂന്നാമതൊരാളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റ് ക്ലൗഡുകളിൽ ഇവ‍ർ സൂക്ഷിക്കും. പെടിഎം ​ഗുഗിൾ പേ പോലയുള്ള ഓൺലൈൻ പണമിടപാട് ആപ്ലിക്കേഷനിലുടെ പണം സ്വീകരിച്ചതിന് ശേഷം ക്ലൗഡ് സ്റ്റോറേജിൽ നിന്ന് ആവശ്യക്കാർക്ക് അനുസരിച്ച് ദൃശ്യങ്ങൾ കൈമാറുമായിരുന്നു.


ALSO READ: ഫേസ്ബുക്ക് റിക്വസ്റ്റ് Accept ചെയ്തില്ല തൊഴിലുടമയെ യുവാവ് ഭീഷിണിപ്പെടുത്തി


വിപണി കൂടുതൽ പേരിലേക്കെത്തിക്കാൻ ഇൻസ്റ്റാ​ഗ്രാം (Instagram) പോലയുള്ള സമൂഹമാധ്യമങ്ങളും ഇവ‍ർ ഉപയോ​ഗിച്ചിരുന്നു. ദൃശ്യങ്ങൾ വാട്സ്ആപ്പ്, ടെലി​ഗ്രാം ഇൻസ്റ്റാ​ഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു പങ്കുവെച്ചിരുന്നത്. ഓൺലൈൻ കേന്ദ്രീകരിച്ച് കുട്ടികളുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ഒരു അന്വേഷണത്തിനൊടുവിലാണ് സിബിഎ ഇവരെ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.