ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗ(Hathras Gang Rape Case)ത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ ശരീരത്തില്‍ പീഡനം നടന്ന ലക്ഷണങ്ങളുണ്ടെന്ന് ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം


പെണ്‍ക്കുട്ടിയെ ആദ്യം ഈ ആശുപത്രിയിലാണ് എത്തിച്ചത്. പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ല. പ്രാഥമിക പരിശോധനയില്‍ ബലം പ്രയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു.ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും റിപ്പോര്‍ട്ടില്‍ പറയുന്നു.


ALSO READ | Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍


പെണ്‍ക്കുട്ടിയ്ക്ക് നേരെ ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങളില്ല എന്ന ഉത്തര്‍ പ്രദേശ്‌ പോലീസിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.  പെണ്‍ക്കുട്ടി പീഡനത്തിനിരയായിട്ടില്ല എന്നാണ് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്കും പ്രതികള്‍ക്കും പോലീസുകാര്‍ക്കും നുണപരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു.


ALSO READ | Hathras Gang Rape Case: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബ പക, ഒടുവില്‍ കൂട്ടബലാത്സംഗം -UP Police


കഴുത്തിലുണ്ടായ പരിക്കാണ് പെണ്‍ക്കുട്ടി മരിക്കാന്‍ കാരണം എന്നാണ് ഉത്തര്‍പ്രദേശ്‌ (Uttar Pradesh) ADG പ്രശാന്ത് കുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. കൂടാതെ പെണ്‍ക്കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്‍റെ അംശമുണ്ടായിരുന്നില്ല എന്നും പെണ്‍ക്കുട്ടിയുടെ മൊഴിയിലും പീഡനത്തിനു ഇരയായതായി പറഞ്ഞിട്ടില്ലെന്നും ADG പറഞ്ഞു. മര്‍ദ്ദിച്ചു എന്ന് മാത്രമാണ് പെണ്‍ക്കുട്ടിയുടെ മൊഴിയെന്ന് പറഞ്ഞ ADG സംഭവത്തെ മുന്‍നിര്‍ത്തി ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെ പിടികൂടുമെന്നും അറിയിച്ചു.