ഷൊർണൂർ: മലയാളി യുവാവിനൊപ്പം ഷൊർണൂരിൽ കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ് മെഡോ പാർക്കിലെ സൊഹൈൽ ഇഖ്ബാൽ ചൗധരിയാണ് പിടിയിലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഫിറ്റ്നസ് സെന്ററിൽ പീഡനം; മുതിർന്ന കോൺഗസ് നേതാവിന്റെ മകൻ അറസ്റ്റിൽ!


 


ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഗോവയിൽ നിന്നും പ്രതിയെ പിടികൂടിയത്.  സംഭവം നടന്നത് മെയ് 12 ന് ദുബൈയിൽ വച്ചായിരുന്നു. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയിൽ വച്ചാണ് പ്രതിയുൾപ്പടെയുള്ള രണ്ടു പേർ പരിചയപ്പെടുന്നത്. 


Also Read: ജൂലൈ 7 ന് ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കും; ഇവർക്കിനി വച്ചടി വച്ചടി കയറ്റം, ലഭിക്കും ആഗ്രഹിച്ച ജീവിത പങ്കാളിയെ!


 


ശേഷം യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കിയ പ്രതികൾ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിക്കുകയും തുടർന്ന് അവർക്ക് എന്തോ   സ്പെഷ്യൽ പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനല്ലൂർ പോലീസിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്.. 


Also Read: വയറിൽ കൊഴുപ്പടിഞ്ഞിട്ടുണ്ടോ? വെളുത്തുള്ളി കഴിച്ചോളൂ ഫലം ഉറപ്പ്!


ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിന് ഷൊർണൂരിലേക്കു കൈമാറുകയും തുടർന്ന് ഡിവൈഎസ്പി പി.സി.ഹരിദാസന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി ചൗധരി പിടിയിലാവുകയുമായിരുന്നു. ഇയാൾ കേസലെ രണ്ടാം പ്രതിയാണ്.  ഒന്നാം പ്രതിക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷമായി ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പമാണ് കഴിയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.