കോട്ടയം: പാലായില്‍ 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തി. വലവൂര്‍ സ്വദേശി പ്രീതി (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. വിവസ്ത്രമായ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലും കാണപ്പെട്ടു. മരണത്തില്‍ ദുരൂഹത ഉള്ളതായി സംശയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണായ ലോട്ടറി വില്‍പനക്കാരനായ പ്രകാശനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. 2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതായാകാമെന്നാണ് പോലീസ് പറയുന്നത്. പാലാ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.


ALSO READ: ഫോൺ തട്ടിപ്പറിക്കാൻ ശ്രമം; തടയാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു


അതേസമയം അട്ടപ്പാടിയിലും ധോണിയിലും പകൽ സമയത്ത് ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി. നരസിമുക്ക് വൈദ്യർകോളനിയിലേക്ക് രാത്രിയിലെത്തിയ കാട്ടാനകളാണ് പകലിറങ്ങി നാട്ടുകാർക്കിടയിൽ ഭീതി നിറച്ചത്. ആറ് ആനകളും ഒരു കുട്ടിയാനയുമുള്ള കൂട്ടമാണ് ജനവാസ മേഖലയിലെത്തിയത്. പ്രദേശവാസിയായ നാഗരാജിന്റെ കൃഷി സ്ഥലതെത്തി മാവ് കുലുക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. 


വാഴകളും നശിപ്പിച്ച കാട്ടാനകൾ നാഗരാജിന്റെ വീടിന്റെ മുറ്റതെത്തി നിലയുറപ്പിച്ചു. അതിനുപിന്നലെ പ്രദേശവാസികളെത്തി ശബ്ദമുണ്ടാക്കിയും, പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ ഈ പ്രദേശത്ത് നിന്ന് മാറ്റിയത്. പിന്നീട് വനം വകുപ്പെത്തി കാട്ടാനകളെ തുരത്തി. പാലക്കാട് ധോണിയിൽ ചന്ദ്രന്റെ കൃഷിസ്ഥലത്താണ് ഒറ്റയാനെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.