കൊല്ലം: പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത് വിനയായി.  പ്രതി ലിഫ്റ്റ് ചോദിച്ചത് അതെ കേസ് അന്വേഷിക്കുന്ന എസ്ഐയുടെതന്നെ സ്കൂട്ടറിലായിരുന്നു.  ശേഷം അപകടം മനസിലാക്കിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: ബാറിൽ സംഘർഷമുണ്ടാക്കിയ മൂന്നുപേ‍ർ അറസ്റ്റിൽ


കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവിള കരാചരുവിൽ വീട്ടിൽ ജോമോനെന്ന പത്തൊൻപതുകാരനാണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ. ബിൻസ്‌രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചതും പിടിവീണതും.


Also Read: Team India: 13 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം... ഈ ഇന്ത്യൻ സൂപ്പർ താരം ലോകകപ്പിന് ശേഷം വിരമിച്ചേക്കും! 


കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴായിരുന്നു താൻ ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്ഐയുടെ സ്കൂട്ടറിലാണെന്ന്  ജോമോൻ തിരിച്ചറിയുന്നത്. ഇറങ്ങി ഓടുന്നതിനിടെ ജോമോനെ എസ്ഐ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.  ശേഷം പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്ഐയും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവർത്തകരും ചേർന്നാണ് പിടികൂടിയത്. തുടർന്ന് കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ കിഴക്കേ കല്ലട പോലീസിന് കൈമാറിയിട്ടുണ്ട്. കിഴക്കേ കല്ലട സ്റ്റേഷനിൽ മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് പിടിയിലായ ജോമോൻ.


ഇന്‍സ്റ്റഗ്രാം വഴി പ്രണയം, കാമുകനും സുഹൃത്തും 17-കാരിയെ പീഡിപ്പിച്ചു


പ്രണയം നടിച്ച്, 17 കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തത്.കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവന്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്.സമൂഹ മാധ്യമം വഴി പെണ്‍കുട്ടിയുമായി അടുത്ത ശേഷം, പീഡിപ്പിയ്ക്കുകയും പിന്നീട്  വീഡിയോ പകര്‍ത്തി, ഭീഷണി പെടുത്തി പല തവണ പീഡിപ്പിക്കുകയുമായിരുന്നു.


Also Read: ശുക്രനും വ്യാഴവും ചേർന്ന് ഗൃഹ ലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!


ഇന്‍സ്റ്റഗ്രാം വഴി നിഖില്‍, 17കാരിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ, കൂട്ടാറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചു. ഇതിനിടെ നിഖിലിന് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞതോടെ, ഇയാളുമായി പെണ്‍കുട്ടി പിണങ്ങി.  ഇതോടെ ആരോമല്‍ കുട്ടിയുമായി അടുക്കുകയും പീഡനം നടത്തി വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇത് കാണിച്ച് പല തവണ ഭീഷണി പെടുത്തി പീഡിപ്പിച്ചു. തുടര്‍ന്ന് മാനസീക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പോലിസില്‍ പരാതി നല്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.