ബെം​ഗളൂരു: മൈസൂരുവിൽ (Mysuru) എംബിഎ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം (Gang Rape) ചെയ്‌ത കേസിലെ പ്രതികളെ, ഹൈദരാബാദ് (Hyderabad) മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന (Encounter) അഭിപ്രായവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി (H D Kumaraswamy). ഇങ്ങനെയുള്ള പ്രതികളെ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിക്കരുത്. രണ്ട് വർഷം മുമ്പ് ഇതേ കുറ്റത്തിന് ഹൈദരാബാദ് പൊലീസ് എടുത്ത നടപടി കർണാടകയും മാതൃകയാക്കണം എന്ന് ജനതാ ദൾ നിയമസഭാ കക്ഷി നേതാവ് കൂടിയായ കുമാരസ്വമി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

2019ൽ ​ഹൈദരാബാദിലെ ഷംസാബാദിൽ മൃ​ഗ ഡോക്ടറായ യുവതിയെ ബലാത്സം​ഗം ചെയ്തതിന് ശേഷം ജീവനോടെ ചുട്ടുകൊന്ന നാല് പ്രതികളെ ഹൈദരാബാദ് പോലീസ് വെടിവച്ചുകൊന്നതിനെ കുറിച്ചാണ് മുൻ മുഖ്യമന്ത്രി പരാമർശിച്ചത്. കുറ്റകൃത്യം പുനസൃഷ്ടിക്കുന്നതിനിടെ നാല് പ്രതികളും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തെലങ്കാന പോലീസ് അവരെ വെടിവയ്ക്കുകയായിരുന്നു.


Also Read: Mysore Gang Rape: നിര്‍ണ്ണായക വഴിത്തിരിവ്, മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം, കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക് 


കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതികളെ പോലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു. മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം.


പീഡനത്തിന് ഇരയായ യുവതിയും സുഹൃത്തുമാണ് സംഭവത്തിന് കാരണക്കാർ എന്ന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു. 


Also Read: Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു


മൈസൂരുവിലാണ് പീഡനം നടന്നതെങ്കിലും കോൺഗ്രസുകാർ ബെംഗളൂരുവിൽ തന്നെ പീഡിപ്പിക്കുകയാണെന്ന പ്രസ്താവനയും ആഭ്യന്തര മന്ത്രി പിൻവലിച്ചിരുന്നു. കോൺഗ്രസുകാർ ആരോപിക്കുന്നത് പോലെ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും യഥാർഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എസ്.ടി സോമശേഖര പ്രതികരിച്ചു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനിയെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷം ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്


Also Read: Mysore Gang Rape: മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ പ്രതികളെ പിടികൂടാത്തതിനെ തുടർന്ന് അന്വേഷണ സംഘത്തെ മാറ്റി


അതേസമയം കൂട്ടബലാത്സംഗ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായിട്ടുണ്ട്. സംഭവത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന‌ാണ് സൂചന. അന്വേഷണത്തിനായി കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക് തിരിക്കും. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു മലയാളി  വിദ്യാര്‍ഥികളെത്തേടിയാണ് കര്‍ണാടക പോലീസ് കേരളത്തിലേക്ക് എത്തുന്നത്.


സംഭവ സ്ഥലത്തെ മൊബൈല്‍ ടവര്‍ (Mobile Tower) കേന്ദ്രീകരിച്ചായിരുന്നു അനേഷണം. ‌സംഭവം നടന്ന സമയത്ത് ടവറിന്‍റെ പരിധിയില്‍ വന്ന നമ്പരുകളില്‍ ചിലത് ഉടന്‍ തന്നെ പ്രവര്‍ത്തന രഹിതമായത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ആ അന്വേഷണം ചെന്നെത്തിയിരിയ്ക്കുന്നത് മൈസൂര്‍ സര്‍വ്വകലാശാലയിലെ (Mysore University) ചില വിദ്യാര്‍ഥികളിലാണ്. അവരില്‍ മൂന്നുപേര്‍ മലയാളികളും (Keralites) ഒരാള്‍ തമിഴ്‌നാട്‌ (TamilNadu) സ്വദേശിയുമാണ് എന്നാണ് റിപ്പോര്‍ട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക