കോട്ടയം: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത് രജോയാറാണ് പോലീസ് പിടിയിലായത്. രണ്ടു വയസുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഈ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.  പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പണിക്കുപോയ സമയം നോക്കി ഇയാള്‍ വീട്ടിലെത്തുകയും ഏട്ടു വയസുള്ള സഹോദരനെ സമീപമുള്ള കടയില്‍ ജ്യൂസ് വാങ്ങാന്‍ പറഞ്ഞയക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം: എൻഐഎ


സഹോദരനെ കടയിലേക്ക് പറഞ്ഞു വിട്ടശേഷം ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയും കുട്ടി ബഹളം ഉണ്ടാക്കിയതോടെ ഉറങ്ങിക്കിടന്ന രണ്ടു വയസുള്ള സഹോദരന്റെ കഴുത്തില്‍ കത്തി ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായാണ് കേസ്. മാത്രമല്ല സംഭവം പുറത്തറിഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ഇയാള്‍ പല തവണ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  ഇയാൾ ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചത് ആറു മാസം മുമ്പാണ്.


Also Read: ബ്രേക്കപ്പിന് ശേഷം മടങ്ങിവന്ന കാമുകിയോട് കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 


 


സഹോദരങ്ങളെ കൊല്ലുമെന്ന ഭീഷണി നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പേടിച്ച്  ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ അടുത്തിടെ പെൺകുട്ടിയ്ക്ക് വയറു വേദനയുണ്ടാകുകയും ഇതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയും പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുട്ടി കാര്യങ്ങള്‍ അമ്മയോട് തുറന്നു പറയുകയുംവീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞതോടെ പ്രതി നാടുവിടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പാലാ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.