ഇടുക്കി: വണ്ടിപ്പെരിയാറില്‍ ചുരക്കുളം എസ്റ്റേറ്റിൽ ആറു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടിയെ അയല്‍വാസിയായ അർജുൻ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കുട്ടിയെ ജൂൺ 30 ന് എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.  ശേഷം ഇടുക്കി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി കടുത്ത പീഡനത്തിന് (Rape Case) ഇരയായിട്ടുണ്ടെന്നുമുള്ള വിവരം തെളിയുന്നത്. 


Also Read: Kalluvathukkal Case : അങ്ങനെ ഒരു കാമുകനില്ല, രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ


ആദ്യം വിചാരിച്ചത് കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുടുങ്ങിയതാകാം കുട്ടിയുടെ മരണ കാരണം എന്നായിരുന്നു.  വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടി തൂങ്ങി നിൽക്കുന്നത് ആദ്യം കാണുന്നത്.  


കേസിൽ വഴിത്തിരിവായത്  പോസ്റ്റ്മോർട്ടം റിപ്പോർട്ട് (Postmortem Report) ആയിരുന്നു.  പെൺകുട്ടി കടുത്ത പീഢനത്തിനിരയായി എന്ന റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അയൽവാസിയായ അർജുൻ പിടിയിലാകുന്നത്.  ഇയാൾ ഏറെ നാളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  


Also Read: Kannur ഒൻപത് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ


പെൺകുട്ടിയുടെ വീട്ടിൽ ഏത് സമയത്തും കയറിച്ചെല്ലാൻ സ്വാതന്ത്ര്യമുള്ള ഇയാൾ കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോകുന്ന സമയം മുതലെടുത്താണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.  


സംഭവം നടന്ന ദിവസം കടുത്ത പീഡനത്തിനിരയായ പെണ്‍കുട്ടി ബോധരഹിതയാകുകയും അനക്കമറ്റു കിടക്കുന്ന കുട്ടി മരിച്ചുവെന്ന് കരുതിയ അർജുൻ മുറിക്കുള്ളിലെ കയറിൽ കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . 


ഇതൊക്കെ കാട്ടിയിട്ടും കുട്ടിയുടെ മരണ വിവരം പുറത്തറിഞ്ഞതോടെ വീട്ടിലെത്തിയ ഇയാൾ പൊട്ടിക്കരയുകയും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.  കേസിൽ അറസ്റ്റിലായ ഇയാളുടെ പേരിൽ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.