Kochi : തൃക്കാക്കരയിൽ രണ്ടരവയസ്സുക്കാരിക്ക് അതിഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ കുട്ടിയെ ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ അറിയിച്ചു. കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട് . അതേസമയം കുട്ടിയുടെ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായി അന്വേഷണം നടത്തിയതിന് ശേഷം  തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ മൊഴി കൗൺസിലിങ് നടത്തിയതിന് ശേഷം മാത്രം എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തിരുന്നു. എന്നാൽ കുട്ടിക്ക് തലച്ചോറിൽ ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. ഇത് കുട്ടിയുടെ കാഴ്ച ശക്തിയെയും സംസാരശേഷിയെയും ബാധിക്കാൻ സാധ്യതയുണ്ട്. ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുട്ടിക്ക് ശാരീരിക വൈകല്യങ്ങളും മാനസിക വൈകല്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.


ALSO READ: ആശ്വാസം, തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി


അതേസമയം സംഭവത്തിൽ പോലീസ് സർജന്റെ അഭിപ്രായം പൊലീസ് തേടിയിട്ടുണ്ട്. സർജന്റെ അഭിപ്രയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. ഇതിന് മുമ്പ് കുട്ടിക്ക് പൊള്ളൽ ഏറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് കാര്യമായ ചികിത്സ നൽകിയിട്ടില്ല. അതിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമം കേസിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.


ഗുരുതര നിലയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തിര ചികിത്സക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതൃ സഹോദരിയെയും പങ്കാളിയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല. തുടർന്ന് മൈസൂരിലെ ഹോട്ടലിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ നാട്ടുകാരുടെ ആക്രമണം ഭയന്നാണ് നാട് വിട്ടതെന്ന് കസ്റ്റഡിയിലെടുത്ത ആന്‍റണി ടിജിൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.