സുല്‍ത്താന്‍ ബത്തേരി: പുതുവര്‍ഷത്തലേന്ന് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് മദ്യം കടത്തിയ യുവാവ് പോലീസ് പിടിയിൽ. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായിട്ടാണ് കോഴിക്കോട് ചേളന്നൂര്‍ സ്വദേശി വി.കെ അഭിഷേകിനെ ബത്തേരി പോലീസ് പിടികൂടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചാക്കയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച് അധ്യാപികയായ മകൾ


കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യമാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്‌കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കി.  മുത്തങ്ങ ചെക്പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം രാവിലെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. 


Also Read: പുതുവർഷത്തിൻറെ ആദ്യ ദിനത്തിൽ സിലിണ്ടർ വില കുറച്ചു


പരിശോധന നടത്തിയ സംഘത്തിൽ ബത്തേരി എസ്.ഐ കെ.വി. ശശികുമാര്‍, എഎസ്ഐ ശിവാനന്ദന്‍, സീനിയര്‍ സിപിഒമാരായ അലാവുദ്ദീന്‍, നൗഫല്‍, സന്തോഷ് കുമാര്‍, സിപിഒ ശിവദാസന്‍ എന്നിവരാണുണ്ടായിരുന്നത്.  അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. 


മൈലപ്ര കൊലപാതകം: പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ


പത്തനംതിട്ടയിൽ വയോധികനായ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരമാണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. 


Also Read: Lord Shiva Fav Zodiac Signs: പുതുവർഷത്തിൽ മഹാദേവ കൃപയാൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?


വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. കൈകാലുകൾ കെട്ടിയ നിലയിലും വായിൽ തുണി തുരുകിയ നിലയിൽ കടയ്ക്കുള്ളിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവോ മറ്റ് ചതവുകളൊന്നും ഇല്ലായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പോലീസ് കണ്ടെടുത്തു. ഇവ പുതിയതാണെന്ന് പോലീസ് വ്യക്തമാക്കി. കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 


ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാല കാണാനില്ലായിരുന്നു. കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയായിരുന്നു അദ്ദേഹത്തിന്റേത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.