ന്യൂഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളെ ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര നിർദേശം. ഇ-കൊമേഴ്സ് കമ്പനികൾക്കാണ് കേന്ദ്രം നിർദേശം നൽകിയത്. ഓൺലൈൻ പോർട്ടലുകളിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ആരോ​ഗ്യ പാനീയങ്ങൾ എന്ന വിഭാ​ഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോ​ഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ അനുവദനീയമായതിലും വളരെ കൂടുതൽ അളവിൽ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കണ്ടെത്തി.


ALSO READ: കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തും; ശസ്ത്രക്രിയക്ക് ശേഷം പരിചരണം ഉറപ്പാക്കാനും പദ്ധതി


സുരക്ഷാ മാനദണ്ഡങ്ങളും മാർ​ഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയോ ആരോ​ഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ വിൽപ്പന നടത്തുകയോ ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യോട് ആവശ്യപ്പെട്ടിരുന്നു.


രാജ്യത്ത് ഭക്ഷ്യനിയമത്തിന് കീഴിൽ ആരോ​ഗ്യകരമായ പാനീയങ്ങളെ നിർവചിച്ചിട്ടില്ലെന്നും ഈ ലേബലിൽ ഉത്പന്നങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പാൽ, മാൾട്ട്, സെറിൽസ് എന്നിവ ഉപയോ​ഗിച്ച് നിർമിക്കുന്ന പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്ന് ലേബൽ ചെയ്യുന്നതിനെതിരെ ഇ-കൊമേഴ്സ് പോർട്ടലുകൾക്ക് എഫ്എസ്എസ്എഐ നിർദേശം നൽകിയിരുന്നു.


വെബ്സൈറ്റുകളിലൂടെ നൽകുന്ന പാനീയങ്ങൾ കൃത്യമായ പട്ടികയിൽ ഉൾപ്പെടുത്തി നൽകണമെന്നും നിർദേശിച്ചിരുന്നു. അതിനാൽ, ഇത്തരം പാനീയങ്ങൾ ഹെൽത്ത് ഡ്രിങ്ക്, എനർജി ഡ്രിങ്ക് എന്നീ വിഭാ​ഗങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും നിയമം അനുശാസിക്കുന്ന കാറ്റ​ഗറിയിൽ ഉൾപ്പെടുത്തി വിൽപ്പന നടത്തണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.