ഒപ്റ്റിക്കൽ ഇല്യൂഷൻ: ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ വലിയ തരം​ഗമാണ് സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ താത്പര്യപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദ​ഗ്ധ്യത്തെ വെളിപ്പെടുത്തുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പരിചയപ്പെടുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിനുള്ളിൽ ഒരു യുവതിയുടെ ചിത്രമുണ്ട്. അത് മൂന്ന് സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷന്റെ വെല്ലുവിളി. വളരെ എളുപ്പമുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷനാണിത്. മികച്ച നിരീക്ഷണ പാടവമുള്ള വ്യക്തികൾക്ക് യുവതിയെ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. താഴെയുള്ള ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കൂ.



ദൃശ്യങ്ങളിലൂടെ നിങ്ങളുടെ കാഴ്ചയെയോ തലച്ചോറിനെയോ ആശയക്കുഴപ്പത്തിലാക്കുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ എന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മാനസികാവസ്ഥ, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശം ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും.


ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസവും നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ലിയോനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായ മൊണാലിസയാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിലെ യുവതി. നിങ്ങൾ ഇപ്പോഴും യുവതിയുടെ ചിത്രം കണ്ടില്ലെങ്കിൽ ചിത്രത്തിന്റെ തലതിരിഞ്ഞ രീതിയിൽ കാണാൻ ശ്രമിക്കൂ. താഴെയുള്ള ചിത്രം കാണൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...




ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.