കവരത്തി: ലക്ഷദ്വീപിൽ (Lakshadweep) ബിജെപി നേതാക്കളുടെ കൂട്ടരാജിക്ക് പിന്നാലെ യോ​ഗം വിളിക്കാനൊരുങ്ങി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. നടിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ ലക്ഷദ്വീപിൽ നിരവധി ബിജെപി നേതാക്കൾ (BJP Leaders) രാജിവച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെത്ത്ലാത്ത് ദ്വീപിൽ നിന്നുള്ള പ്രവർത്തകരാണ് പാർട്ടിയുടെ പ്രഥമികാം​ഗത്വം രാജിവച്ചത്. ബിജെപി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുൾ ഹമീദ്, വഖഫ് ബോർഡ് അം​ഗം ഉമ്മുൽ കുലുസ്, ഖാദി ബോർഡ് അം​ഗം സൈഫുള്ള പക്കിയോട എന്നിവരടക്കം 12 പേരാണ് രാജിവച്ചത്. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ ദ്വീപ് ജനയ്ക്കൊപ്പം പാർട്ടി നിൽക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യോ​ഗം വിളിക്കാൻ എപി അബ്ദുള്ളക്കുട്ടി തീരുമാനിച്ചിരിക്കുന്നത്.


ALSO READ: Lakshadweep: ഐഷ സുൽത്താനയ്ക്ക് പിന്തുണ നൽകി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി


ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് 12 ബിജെപി അം​ഗങ്ങൾ രാജിവച്ചതിന് പിന്നാലെ ലക്ഷദ്വീപിലെ മറ്റ് ദ്വീപിലുള്ള ബിജെപി പ്രവർത്തകരും രാജിവച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ (Lakshadweep administrator) പ്രഫുൽ കോഡ പട്ടേലിന് ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ഐഷ സുൽത്താനക്കെതിരെ പരാതി നൽകിയത്. ബയോവെപ്പൺ എന്ന വാക്ക് പ്രയോ​ഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അയാളും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെയാണ് തനിക്ക് തോന്നിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.


അ‍ഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കേസെന്ന് ഐഷ സുൽത്താന (Aisha Sulthana) ആരോപിച്ചിരുന്നു. പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണ് ജൈവായുധം എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തിനെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോൗ പരാമർശം ഉണ്ടായിട്ടില്ല. ചാനൽ ചർച്ചയിൽ, മലയാളം ശരിക്ക് സംസാരിക്കാൻ അറിയാത്ത തനിക്ക് ചെറിയൊരു നാക്കുപിഴ മാത്രമാണ് ഉണ്ടായത്. തിരിച്ചറിഞ്ഞ ഉടൻ വീഡിയോയും കുറിപ്പും പുറത്തിറക്കുകയും പരാമർശം തിരുത്തുകയും ചെയ്തിരുന്നുവെന്ന് ഐഷ സുൽത്താന വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.