Delhi Pollution Alert: രാജ്യ തലസ്ഥാനത്ത് അതി ഭീകരമാം വിധം വായു മലിനീകരണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ്.  ഡല്‍ഹിയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും AQI 450ന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മാരകമായ വായു മലിനീകരണം സംബന്ധിച്ച ഏറ്റവും വലിയ മുന്നറിയിപ്പ് എയിംസ് പുറത്തു വിട്ടിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ? 
 
ചെറിയ കുട്ടികൾക്കും നവജാത ശിശുക്കൾക്കും ഡല്‍ഹിയിലെ വായു മലിനീകരണം ഏറ്റവും അപകടകരമാണെന്ന് എയിംസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യ തലസ്ഥാനത്തെ വായുവില്‍ അലിഞ്ഞുചേർന്നിരിയ്ക്കുന്ന വിഷം കണ്ണുകളിലേക്കും ശ്വാസകോശങ്ങളിലേക്കും പ്രവേശിക്കുന്നു. ഈ സമയത്ത് ജനിക്കുന്ന അല്ലെങ്കിൽ ഗർഭപാത്രത്തിലുള്ള കുട്ടികളേയും മലിനീകരണം ബാധിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്. 


Also Read: Gooseberry Benefits: തണുപ്പുകാലത്ത് ദിവസവും നെല്ലിക്ക കഴിയ്ക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ 
 
യഥാർത്ഥത്തിൽ ഡൽഹിയിലെ വായു മലിനീകരണം, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. ചിലർ ഇൻഹേലറുകള്‍ ഉപയോഗിക്കാന്‍ നിർബന്ധിതരാകുന്നു, ഒരു വിഭാഗം മാസ്ക് ധരിയ്ക്കുന്നു. ഈ രണ്ട് കാര്യങ്ങളും ഈ ദിവസങ്ങളിൽ ഡൽഹിയിൽ നിർബന്ധമായി മാറിയിരിക്കുന്നു. 


എന്നാൽ, ഈ അവസരത്തില്‍ വലിയ പ്രശ്നമായി മാറിയിരിയ്ക്കുന്നത് കുട്ടികളുടെ ആരോഗ്യമാണ്. എയിംസ് പഠനമനുസരിച്ച്, ചെറിയ കുട്ടികൾക്കും നവജാത ശിശുക്കൾക്കും വായു മലിനീകരണം ഏറ്റവും അപകടകരമാണ്. ഡൽഹിയിലെ മലിനീകരണത്തെക്കുറിച്ച് എയിംസിൽ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നതാണ്.


എയിംസിലെ എമര്‍ജെന്‍സി വിഭാഗത്തില്‍ എത്തിയ 1,32,000 കുട്ടികളെ പരിശോധിച്ചു. പഠനത്തിനായി, 15 വയസ്സിന് താഴെയുള്ള 19120 കുട്ടികളെ രജിസ്റ്റർ ചെയ്തു. അവർ രണ്ടാഴ്ചയിലേറെയായി ശ്വാസതടസ്സവും ചുമയും അനുഭവിക്കുന്നതായി കണ്ടെത്തി. ഈ കുട്ടികളെല്ലാം ഒരു മാസത്തിലേറെയായി ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു. 


പഠന ഫലങ്ങൾ അനുസരിച്ച്,  98% കുട്ടികൾക്ക് ചുമയും  84% പേർക്ക് ശ്വാസതടസ്സവും  83% കുട്ടികൾക്ക് ജലദോഷവും അലർജി പ്രശ്നങ്ങളും ഉണ്ടായിരുന്നു,  62% കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു.  ശ്വസിക്കുമ്പോൾ ശ്വാസോച്ഛ്വാസം ഉണ്ടായിരുന്നു. ഇവരില്‍ 85% കുട്ടികളെയും ദിവസം മുഴുവൻ അത്യാഹിതാ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്  ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.


കൂടാതെ, 14% കുട്ടികൾക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ അനിവാര്യമായി വന്നു. ശ്വാസ തടസത്തോടൊപ്പം,  മറ്റ് ഗുരുതരമായ രോഗാവസ്ഥയും മൂലം 7 കുട്ടികളുടെ നില ഗുരുതരമാവുകയും അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 
  
കുട്ടികളുടെ ശ്വാസകോശം ജനിക്കുന്നതിന് മുമ്പുതന്നെ വായു മലിനീകരണം മൂലം തകരാറിലാകുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയതായി എയിംസ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് അവരുടെ ശ്വസന വ്യവസ്ഥയെ സാരമായി ബാധിക്കാം. ശ്വാസകോശത്തിന്‍റെ ആവരണത്തിന് വീക്കം സംഭവിക്കാം, മസ്തിഷ്കം പൂർണ്ണമായി വികസിപ്പിക്കുന്നതിൽ പോലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം.


എയർ ക്വാളിറ്റി അടിയന്തിര  സാഹചര്യം 
അമേരിക്കയുടെ എയർ ക്വാളിറ്റി ഇൻഡക്‌സിന്‍റെ നിർവചനം അനുസരിച്ച്, 300-ന് മുകളിലുള്ള വായുവിന്‍റെ ഗുണനിലവാരം ഒരു അടിയന്തിര സാഹചര്യമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുകയും എല്ലാവരേയും വീട്ടിൽ തന്നെ കഴിയാന്‍ നിർദ്ദേശിക്കുകയും ചെയ്യുന്നു.


വായു മലിനീകരണം എന്തുചെയ്യണം? എന്ത് ചെയ്യാൻ പാടില്ല 


ഈ സമയത്ത്, ജനലുകളും വാതിലുകളും അടച്ച് കഴിവതും  വീടിനുള്ളിൽ തന്നെ കഴിയണം.


ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് തുടരണം, ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.


രാവിലെയും വൈകുന്നേരവും പുറത്തിറങ്ങാൻ പാടില്ല.


ഉച്ചയ്ക്ക് സൂര്യൻ പ്രകാശിക്കുമ്പോൾ പൊടിപടലങ്ങൾ കുറഞ്ഞു തുടങ്ങും. കാറ്റ് വീശുന്ന സമയത്ത് വെളിയില്‍ വ്യായാമം ചെയ്യാം.


നിങ്ങൾക്ക് 4 ദിവസത്തിൽ കൂടുതൽ ചുമയും ജലദോഷവും ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.