Mumbai: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ  ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.  ആര്യൻ  ഖാന്‍  ജുഡീഷ്യൽ കസ്റ്റഡി തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്യന്‍ ഖാനുവേണ്ടി  (Aryan Khan) കോടതിയില്‍ ഹാജരായത്  പ്രമുഖ അഭിഭാഷകന്‍ അമിത് ദേശായി ആണ്.   ബുധനാഴ്ച ഒന്നര മണിക്കൂറോളം ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ വാദിച്ച അദ്ദേഹം ജാമ്യത്തിനായി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍റെ   പക്കല്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. അവര്‍ ലഹരിമരുന്ന് കടത്തുന്നവരല്ല. ഇവിടെയുള്ള നിയമം പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനോടകം തന്നെ ആര്യന്‍ ഖാന്‍ ആവശ്യത്തിന് അനുഭവിച്ചു, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.  


Also Read:  Breaking..!! Aryan Khan Drug Case: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും


എന്നാല്‍, ഈ കേസ്  നിസാരമല്ല എന്നും   ലഹരിമരുന്നുമായി ബന്ധപ്പെട്ട അതീവഗുരുതര കേസാണെന്നുമാണ്  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  അനില്‍ സിംഗ് വാദിച്ചത്.  രാജ്യം മുഴുവന്‍ മയക്കുമരുന്ന് വ്യാപനത്തില്‍  ആശങ്കാകുലരാണ്.  ഈ കേസ് ഒരു വ്യക്തിയുടെ മയക്കു മരുന്ന്  ഉപയോഗം സംബന്ധിച്ച് മാത്രമല്ല, പിന്നിലുള്ള വലിയ സംഘത്തെ പിടികൂടേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.   


Also Read: Breaking..!! Aryan Khan Drug Case: ആര്യൻ ഖാനടക്കം 8 പേരുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി തുടരും


തന്‍റെ  സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്‍റിന്  മയക്കുമരുന്ന് ഇടപാട് ഉണ്ടെന്ന് ആര്യന് അറിയാമായിരുന്നു. ഇപ്പോള്‍ പ്രതികളെ ജാമ്യത്തില്‍ വിടുന്നത് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ലഹരിമരുന്ന് കച്ചവടത്തെക്കുറിച്ച് ആര്യന്‍ ഖാന്‍ ഒരു വിദേശപൗരനുമായി ചാറ്റ് ചെയ്തതിന്‍റെ തെളിവുകള്‍  NCB  കണ്ടെത്തിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍  കോടതിയില്‍ ബോധിപ്പിച്ചു. 


Also Read: താരപുത്രന്‍ ആര്യന്‍ ഖാനൊപ്പം പിടിയിലായ മുൻമുൻ ധമേച്ച (Munmun Dhamecha) ആരാണ്? ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍


ജാമ്യ ഹര്‍ജിയില്‍ വാദം നാളെയും തുടരുന്ന സാഹചര്യത്തില്‍   സോളിസിറ്റര്‍ ജനറല്‍  അവതരിപ്പിച്ച വാദങ്ങള്‍ നിര്‍ണ്ണായകമാണ്.  ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നതിനെതിരേ  NCB കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. 


ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  NCB ശനിയാഴ്ച രാത്രി ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ്   മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.  


അതേസമയം, ആര്യന്‍ ഖാന്‍റെ പക്കല്‍നിന്ന്  മയക്ക് മരുന്നുകൾ ലഭിച്ചിട്ടില്ല  എന്നാണ്  NCB കോടതിയില്‍ അറിയിച്ചിരിയ്ക്കുന്നത്. കേസിൽ മറ്റ് പ്രതികളായ അർബാസ് സേത് മർച്ചന്‍റിന്‍റെ പക്കൽ നിന്നും  5 ഗ്രാം ചരസും നടി മുൻമുൻ ധമേച്ചയിൽ നിന്ന് 6 ഗ്രാം ചരസുമാണ് കണ്ടെത്തിയതെന്നുമാണ്  NCB കോടതിയെ അറിയിച്ചിരിയ്ക്കുന്നത്. 


മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂസ് കപ്പലിലാണ് ലഹരി ഉത്പനങ്ങൾ എൻസിബി കണ്ടെത്തിയത്. എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്.  യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.