New Delhi: അസമിലും പശ്ചിമ ബംഗാളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു.  തുടക്കത്തില്‍ മന്ദ ഗതിയിലായിരുന്ന പോളിംഗ് വൈകുന്നേരത്തോടെ  പുരോഗമിച്ചിരുന്നു.  ഇരു  സംസ്ഥാനങ്ങളിലും  കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ  അപേക്ഷിച്ച്  വോട്ടര്‍മാരില്‍ ആവേശം ഏറെയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

6 മണിക്ക് പോളിംഗ് അവസാനിക്കുമ്പോള്‍ അസമില്‍  72.14%വും  പശ്ചിമ ബംഗാളില്‍ 79.79%വുമാണ് പോളിംഗ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.  രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയായിരുന്നു  പോളിംഗ്. കോവിഡ്‌  വ്യാപനം മൂലം പോളിംഗ് ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിരുന്നു.  


പശ്ചിമ ബംഗാളില്‍ 30 സീറ്റിലേയ്ക്കാണ്  ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്  (West Bengal Assembly Election 2021) നടന്നത്.  ആദ്യ ഘട്ടത്തിൽ 73.80 ലക്ഷം വോട്ടർമാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 


അസമില്‍  47 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ്   (Assam Assembly Election 2021) ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അകെ  81.09 ലക്ഷം  വോട്ടര്‍മാരാണ്  ഉള്ളത്. 


മൂന്നു ഘട്ടങ്ങളായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക.  ഏപ്രില്‍ 1ന് രണ്ടാം ഘട്ടവും ഏപ്രില്‍ 6 ന് മൂന്നാം ഘട്ടവും നടക്കും.  126 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ്  നടക്കുന്നത്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍  126ല്‍  86 സീറ്റുകളില്‍   BJP സഖ്യം  വിജയം നേടിയിരുന്നു.


Also read: Kerala Assembly Election 2021 : വോട്ടെടുപ്പിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിൽ അവതരിപ്പിക്കണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


അതേസമയം, പശ്ചിമ ബംഗാളില്‍  8 ഘട്ടങ്ങളായാണ്  തിരഞ്ഞെടുപ്പ് നടക്കുക.   മാര്‍ച്ച്‌  27 ന് ആരംഭിച്ച്  ഏപ്രില്‍   29നാണ് തിരഞ്ഞെടുപ്പ് അവസാനിക്കുക.  ആകെ 294 മണ്ഡലങ്ങളാണ് ഉള്ളത്.  TMCയും BJPയും തമ്മിലാണ് പ്രധാന പോരാട്ടം.


മെയ്‌ 2നാണ്  വോട്ടെണ്ണല്‍  നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.