)
Thiruvananthapuram : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം TV, Online Media കൾ, News Paper കൾ തുടങ്ങിയവയിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച് Election Commission of India. 1951 ലെ തെരഞ്ഞെടുപ്പ് നിയമ മാര്‍ഗനിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
വീഡിയോ, ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ തെരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നതോ ആയ കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നിയമ ലംഘനം ഉണ്ടായാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ജനാധിപത്യ നിയമം സെക്ഷന്‍ 126 ല്‍ പരാമര്‍ശിച്ചിരിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ ടിവി, റേഡിയോ, ചാനല്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, ഇന്റര്‍നെറ്റ് വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവര്‍ സംപ്രേഷണം ചെയ്യുന്ന അല്ലെങ്കില്‍ പ്രക്ഷേപണം ചെയ്യുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ആയ പ്രോഗ്രാമുകളുടെ ഉള്ളടക്കങ്ങള്‍ ഏതെങ്കിലും പ്രത്യേക കക്ഷിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ പ്രതീക്ഷകളെ പ്രോത്സാഹിപ്പിക്കുന്നതോ മുന്‍വിധിയോടെയുള്ളതോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയി കണക്കാക്കാവുന്ന പാനലിസ്റ്റുകള്‍, വ്യക്തിഗത കാഴ്ചകള്‍, അപ്പീലുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല.
അഭിപ്രായ സര്‍വേകള്‍, സംവാദങ്ങള്‍, വിശകലനം എന്നിവയുടെ പ്രദര്‍ശനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ഇന്റര്‍നെറ്റ് വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് തുടങ്ങിയവ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ പാലിക്കണം.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ സ്വഭാവവും പെരുമാറ്റവും സംബന്ധിച്ചോ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം അല്ലെങ്കില്‍ പിന്‍വലിക്കലുമായി ബന്ധപ്പെട്ടോ തെറ്റായ, വിമര്‍ശനാത്മക പ്രസ്താവനകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.
ഒരു സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കുമെതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത്. അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ നേട്ടങ്ങള്‍ സംബന്ധിച്ച് പൊതു ഖജനാവില്‍ നിന്ന് പത്രങ്ങള്‍ ഒരു പരസ്യവും സ്വീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.
ഒരു പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ ഏതെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ത്താ ചാനലുകള്‍ അവ വെളിപ്പെടുത്തണം. ഒരു പ്രത്യേക പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ അവര്‍ പരസ്യമായി അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ലെങ്കില്‍, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗില്‍ വാര്‍ത്താ പ്രക്ഷേപകര്‍ സന്തുലിതവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കണം.
തെരഞ്ഞെടുപ്പ് കവറേജിനെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ബാധിച്ചേക്കാവുന്ന എല്ലാ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദങ്ങളെയും വാര്‍ത്താ പ്രക്ഷേപകര്‍ ചെറുക്കണം. വാര്‍ത്താ പ്രക്ഷേപകര്‍, അവരുടെ പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പണമോ വിലയേറിയ സമ്മാനങ്ങളോ, സ്വാധീനിക്കാന്‍ തോന്നുന്ന ഏതെങ്കിലും പ്രീതി സ്വീകരിക്കുകയോ, അനിയന്ത്രിതമായ ഒരു സംഘട്ടനം സൃഷ്ടിക്കുകയോ ബ്രോഡ്കാസ്റ്ററുടെയോ അവരുടെ ഉദ്യോഗസ്ഥരുടെയോ വിശ്വാസ്യതയെ തകര്‍ക്കുകയോ ചെയ്യരുത്.
വോട്ടിംഗ് പ്രക്രിയ, എങ്ങനെ, എപ്പോള്‍, എവിടെ വോട്ട് ചെയ്യണം, വോട്ടിന് രജിസ്റ്റര്‍ ചെയ്യേണ്ടത്, ബാലറ്റിന്റെ രഹസ്യസ്വഭാവം എന്നിവ ഉള്‍പ്പെടെ വോട്ടര്‍മാരെ ഫലപ്രദമായി അറിയിക്കുന്നതിന് പ്രക്ഷേപകര്‍ വോട്ടര്‍ വിദ്യാഭ്യാസ പരിപാടികള്‍ നടത്തണം തുടങ്ങിയവയാണ് എന്‍ബിഎസ്എയുടെ തെരഞ്ഞെടുപ്പ് പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy