പൂനെ: മതപരമായ വിവേചനമടക്കം എല്ലാ പ്രതിസന്ധികളെയും വകഞ്ഞ് മാറ്റിയ ഇരുപത്തൊന്ന് വയസ്സുകാരനായ മുസ്ലിം ചെറുപ്പക്കാരന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതമായ റാങ്ക്.മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ഷെല്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള നിന്നുള്ള അന്‍സാര്‍ അഹമദ് ഷെയ്ഖ്‌ ആണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 361 മത്തെ റാങ്ക് നേടി അത്ഭുതം സൃഷ്ട്ടിച്ചിരികുന്നത്.ഇന്നലെയാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിവില്‍ സര്‍വിസ് പരീക്ഷക്ക് മുംബൈയില്‍ പഠിക്കാന്‍ എത്തിയ അന്‍സാര്‍ മുഹമ്മദ് ശൈഖിന് മുസ്ലിമായതിന്‍റെ പേരില്‍ എവിടെയും ഫ്ളാറ്റ് ലഭിച്ചില്ല. എന്നാല്‍, സിവില്‍ സര്‍വിസ് പരീക്ഷയില്‍ ജയിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് അന്‍സാര്‍  പിന്‍മാറിയില്ല. സുഹൃത്തിന്റെ പേരായ ശുഭം എന്ന  ഹിന്ദു നാമം സ്വീകരിച്ച് യുവാവ് താമസ സ്ഥലം സംഘടിപ്പിച്ചു. കഠിന പ്രയത്നത്തിനൊടുവില്‍ സിവില്‍ സര്‍വിസ് ഫലം വന്നപ്പോള്‍ അന്‍സാറിന് ഫോണ്‍ കോളുകളുടെ പ്രവാഹം. മാധ്യമ പ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും  ബന്ധുക്കളുടേയും ഫോണ്‍ വിളികള്‍ നിലക്കാതെ തുടര്‍ന്നു.അന്‍സാറിന്റെ അച്ഛന്‍ ഓട്ടോ ഡ്രൈവറും സഹോദരന്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനുമാണ്. "ഞാനെന്‍റെ സഹോദരനോട് കടപ്പെട്ടിരിക്കുന്നു .എന്നെ ഇത്രയും കാലം പിന്തുണച്ചത് അദ്ദേഹമാണ്" വികാരധീനനായി കൊണ്ട് അന്‍സാര്‍ പറഞ്ഞു  


മഹാരാഷ്ട്രയിലെ ഫെര്‍ഗൂസണ്‍ കോളജിലാണ് ശൈഖ് പഠിച്ചിരുന്നത്. 2015ല്‍ ഫെര്‍ഗൂസണ്‍ കോളജില്‍ നിന്ന് ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ 73 ശതമാനം മാര്‍ക്കോട് കൂടി വിജയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷക്കും പൊളിറ്റിക്സ് തന്നെയാണ് ഐശ്ചിക വിഷയമായി അന്‍സാര്‍ തിരഞ്ഞെടുത്തത്.ദിവസവും 13 മണിക്കൂര്‍ വരെ പഠിച്ചിരുന്ന അന്‍സാര്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ ഐ.എ.എസ് നേടിയിരിക്കുകയാണ്.


"മൂന്ന്‍ തരത്തിലുള്ള വിവേചനങ്ങള്‍ ഞാന്‍ നേരിടുകയുണ്ടായിട്ടുണ്ട് പിന്നാക്കമായ പ്രദേശത്തില്‍ നിന്ന്‍ വരുന്ന ആളെന്ന നിലയിലും  സാമ്പത്തികമായി വളരെ പിന്നിലായതും കൊണ്ടും ന്യൂനപക്ഷ സമുദായത്തില്‍ നിന്നായത്  കൊണ്ടും  മഹാരാഷ്ട്രയില്‍ അനുഭവിച്ച  അടിച്ചമര്‍ത്തലുകള്‍. ഐ.എ.എസ് കാരനായാല്‍ ഈ വിഷയങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുക,കാരണം ഇവയെല്ലാം ഞാന്‍ വളരെ അടുത്തറിഞ്ഞവനാണല്ലോ ഞാന്‍" ശൈഖ് പറഞ്ഞു.


ഈ  വര്‍ഷം 34 മുസ്ലിം യുവാക്കളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇടം നേടിയത്.കശ്മീരിലെ അനന്ത് നഗറില്‍ നിന്നുള്ള അത്താര്‍ ആമിറുല്‍ ഷാഫി ഖാന്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയിരുന്നു.ഒന്നാം റാങ്ക് നേടിയ ടിന ഡാബി ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്.