ഭോപ്പാല്‍: കോണ്‍ഗ്രസിന്‍റെ 70 വര്‍ഷത്തെ ഭരണത്തെക്കാള്‍ മികച്ച ഭരണമായിരുന്നു മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണമെന്ന് പ്രഗ്യാ സിംഗ് ഠാക്കൂര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ കോണ്‍​ഗ്രസിന്‍റെയും നരേന്ദ്ര മോദിയുടെയും ഭരണത്തെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യാ സിംഗ്. 


70 വര്‍ഷ൦ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് രാജ്യത്തിന്‍റെ അന്തസ്സിനെയും അഭിമാനത്തെയും പറ്റി ചിന്തിച്ചിരുന്നില്ലെന്നും ശിവരാജ് സി൦ഗ് ചൗഹാന്‍റെ കീഴിലുള്ള ബിജെപി സര്‍ക്കാരിന്‍റെ ഭരണകാലത്താണ് മധ്യപ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പ്രഗ്യ പറഞ്ഞു.  


കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന എന്ന പേരില്‍ പദ്ധതി ആര൦ഭിച്ചെന്നും പ്രഗ്യ വ്യക്തമാക്കി. 


കോണ്‍ഗ്രസ് ഭരണത്തെയും മോദി ഭരണത്തെയും താരതമ്യം ചെയ്‌താല്‍ ആര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് മനസ്സിലാകുമെന്നും പ്ര​ഗ്യ സി൦ഗ് കൂട്ടിച്ചേര്‍ത്തു. 


കോണ്‍​ഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയെന്നും പ്ര​ഗ്യ സി൦ഗ് പറഞ്ഞു.