തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ കഴുതപ്പാലിന് വില കുതിച്ചുയരുന്നു .ലിറ്ററിന് തെങ്കാശിയിൽ 2000രൂപയാണ് പാലിന്റെ വില . ആവശ്യക്കാർ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് വില കൂടാൻ കാരണം . ഓഷധമൂല്യം കൂടുതലുണ്ടെന്ന വിശ്വാസത്തിലാണ് നാട്ടുകാർ വലിയവില കൊടുത്ത് കഴുതപ്പാൽ വാങ്ങുന്നത് . കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും സൗന്ദര്യവർധക വസ്തുവാണെന്നും പറയുന്നു . 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴുതയെ വളർത്തുന്നവർ ആവശ്യക്കാരുടെ വീടിന് മുന്നിലെത്തി അപ്പപ്പോൾ കറന്നാണ് പാൽ നൽകുന്നത് . ഇത് തിളപ്പിക്കാതെ നേരെ കുട്ടികളുടെ വായിൽ ഒഴിച്ചുകൊടുക്കും . പല തവണകളായി കറന്നാൽ ഒരു കഴുതയിൽ നിന്ന് അരലിറ്റർ മുതൽ പരമാവധി ഒന്നരലിറ്റർ വരെ പാലാണ് കിട്ടുക . ചെന്നൈയിൽ ചില ഓൺലൈൻ സ്ഥാപനങ്ങൾ കഴുതപ്പാൽ ആവശ്യക്കാർക്ക് വീട്ടിലെത്തിക്കുന്നുണ്ട് . ലിറ്ററിന് 1,500രൂപയാണ് വില .


എന്നാൽ കഴുതപ്പാലിന് ഔഷധഗുണവും രോഗ പ്രതിരോധശേഷിയുമുണ്ടെന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളുടെ പിന്മ‍ബലമൊന്നും ഇല്ലെന്ന് വിദഗ്ധർ പറയുന്നു . പശുവിൻപാലിലും എരുമ പാലിലുമുള്ള പോഷകങ്ങൾ തന്നെയാണ് പ്രധാനമായും കഴുതപ്പാലിലുള്ളത് . അതേസമയം തിളപ്പിക്കാത്ത പാല്‍ ഉപയോഗിക്കുന്നത് രോഗങ്ങൾ പിടിപെടാൻ കാരണമായേക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട് .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.