ന്യൂഡല്‍ഹി: കളിയും ചിരിയുമായി കുട്ടിക്കാലത്തേയ്ക്കൊരു മടക്കയാത്ര നടത്തി രാജ്യത്തെ വനിതാ എംപിമാര്‍....


COMMERCIAL BREAK
SCROLL TO CONTINUE READING

സൗഹൃദ സല്‍ക്കാരങ്ങളും ഒത്തു ചേരലും രാഷ്ട്രീയത്തില്‍ സാധാരണമാണ്. വിവിധ ആശയങ്ങള്‍ പിന്‍തുടരുന്നവരെങ്കിലും പ്രമുഖനേതാക്കള്‍ സംഘടിപ്പിക്കുന്ന വിരുന്നുകള്‍ ആതിഥേയരുടെ രാഷ്ട്രീയ സൗഹൃദ ബന്ധങ്ങളുടേയും സ്വാധീനശക്തിയുടേയും തുറന്നുകാട്ടലാണ്.


കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി ഹര്‍ സിമ്രത് കൗര്‍ ബാദല്‍ സംഘടിപ്പിച്ച വിരുന്നാണ് ഇപ്പോള്‍ തലസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമയത്ത് ഇത്തരമൊരു ഒത്തുചേരല്‍  രാഷ്ട്രീയമാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിയ്ക്കുകയാണ്.


വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കള്‍ ഒത്തുകൂടി ആഘോഷിച്ച വിരുന്ന്, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മറന്ന് ആഘോഷിക്കാനുള്ള വേള നല്‍കിയെന്നാണ് വിരുന്നില്‍ പങ്കെടുത്ത വനിതാ നേതാക്കള്‍ പറയുന്നത്. വിവിധ കക്ഷികളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചിരകാല സുഹൃത്തുക്കളെ പോലെ കളിയും ചിരിയുമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന വനിതകള്‍ സമയം ചെലവഴിച്ചു. 


കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപി എംപി കിരണ്‍ ഖേര്‍, എന്‍സിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കള്‍ അടുത്ത സുഹൃത്തുക്കളെപ്പോലെ കളിയും ചിരിയുമായി സമയം ചിലവഴിച്ചു. 



ബാല്യകാലത്തേയ്ക്കുള്ള മടക്കയാത്രയായിരുന്നു ഉച്ചവിരുന്നിലൂടെ അനുഭവപ്പെട്ടതെന്ന് ഹര്‍സിമ്രത് കൗര്‍ തൊട്ടടുത്ത ദിവസം ട്വീറ്റ് ചെയ്തു. ഹര്‍സിമ്രത് ട്വീറ്റ് ചെയ്ത വീഡിയോ വളരെ ഹൃദയസ്പര്‍ശിയായിരുന്നു. വീഡിയോയില്‍ വനിതാ നേതാക്കളെല്ലാവരും കൈകോര്‍ത്ത് വട്ടം ചുറ്റി നൃത്തം ചെയ്യുന്നത് കാണാം. കൂടാതെ, കളിയില്‍, കളിയില്‍, സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും ചേര്‍ന്ന് കൈകോര്‍ത്ത് വട്ടം ചുറ്റുന്ന ദൃശ്യവും  വീഡിയോയിലുണ്ട്.