തൂത്തുക്കുടി: വേദാന്ത കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന തൂത്തുക്കുടിയില്‍ വീണ്ടും വെടിവെപ്പ്. അണ്ണാനഗറില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാളിയപ്പന്‍ (24) ആണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ നടന്ന വെടിവെപ്പ് ആസൂത്രിതമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് വീണ്ടും വെടിവെപ്പ്. നേരത്തെ തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ നിറുത്തിയിട്ടിരുന്ന ബസ് പ്രതിഷേധക്കാര്‍ തീ വച്ചിരുന്നു. പ്രദേശത്ത് അധികസേനയെ വിന്യസിപ്പിച്ചു. 


 



 


ഇന്നലെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വേദാന്ത സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി തൂത്തുക്കുടിയിൽ നടത്തിവന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. പ്ലാന്‍റ്​ പ്രവര്‍ത്തിക്കുന്നതു മൂലം പ്ര​ദേശത്തെ വെള്ളം മലിനമാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.