ഫോനി: അതീവ ജാഗ്രതയില്‍ ഒഡിഷ; 8 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ഒഡിഷ...
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ഒഡിഷ...
ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരം തൊടുമെന്ന കാലാവസ്ഥാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രക്ഷാ സേനയും കനത്ത ജാഗ്രതയിലാണ്. 8 ലക്ഷത്തോളം ആളുകളെ സുരക്ഷതിമായ ഇടങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഫോനി ചുഴലിക്കാറ്റ് പുരി സമുദ്ര തീരത്തുനിന്നും ഏകദേശം 450 കിലോമീറ്റര്‍ ദൂരെയാണ്. ഇത് രാവിലെ 05:30നാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ പുരി തീരത്തെത്തും. കഴിഞ്ഞ ആറു മണിക്കൂറില്‍ 10 കിലോമീറ്ററാണ് വേഗതയെന്നും കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 175-185 കീലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പുരിയിലെ ബലുഖന്ധ ബംഗാള്‍, ശ്രീകാകുളം, വിസിയനഗരം എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മുന്‍കരുതലെന്നവണ്ണം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാവികസേന, ഇന്ത്യൻ വ്യോമസേന, തീരസംരക്ഷണസേനകൾ എന്നിവയെല്ലാം ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ്.
ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ഡിസ്ററേഷൻ റെസ്പോൻസ് ആക്ഷൻ ഫോഴ്സ്, അഗ്നി ശമന സേന എന്നിവയെ നിരവധി മേഘലകളില്‍ വിന്യസിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ 8 ലക്ഷം ആളുകളെ സുരക്ഷതിമായ ഇടങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.
ശക്തമായ മഴക്കും മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍, ചുഴലിക്കാറ്റിന്‍റെ പാതയിലുള്ള എല്ലാ സംസ്ഥാനങ്ങളോടും അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ പടിഞ്ഞാറന്‍ഭാഗത്ത് മത്സ്യബന്ധനവും കപ്പല്‍ഗതാഗതവും നിറുത്തിവെച്ചു.
ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരികയാണ്. വന്‍നാശം വിതക്കാനിടയുള്ള ചുഴലിക്കാറ്റില്‍ ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.