ജമ്മു കാശ്മീർ: ജമ്മു കാശ്മീരിലെ പൂഞ്ചൽ നടന്ന ഭീകരാക്രമണത്തിന് ചൈനയുടെ സഹായമെന്ന് സൂചന. ആക്രമണത്തിനായി ഉപയോഗിച്ചത് ചൈനീസ് നിർമ്മിത ബുള്ളറ്റുകൾ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ് ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ചത്. ഇവ ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി. അതേസമയം ചൈനയുടെ സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 സുരൻകോട്ടിലെ സനായി ഗ്രാമത്തിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയതിരുന്നു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള മൂന്ന് സൈനികർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സൈനികരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.


ALSO READ: വെറും 100 രൂപ മതി എസി മുറിയിൽ സുഖിച്ച് ഉറങ്ങാം! ഇന്ത്യൻ റെയിൽവേയുടെ ഈ സൗകര്യങ്ങൾ അധികമാർക്കും അറിയില്ല


ആക്രമണം നടന്ന വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സ്ഥലത്തെത്തി. വ്യോമസേനയുടെ വാഹനങ്ങൾ ഷാസിതാറിനടുത്തുള്ള എയർബേസിനുള്ളിൽ സുരക്ഷിതമായി കയറ്റി അയച്ചിട്ടുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് വ്യോമസേനയുടെ ഗരുഡ പ്രത്യേക സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസ് ഈ പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.  ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്