അമേരിക്കയിൽ ഇന്ത്യക്കാരനായ യുവ എൻജിനീയർ വെടിയേറ്റു മരിച്ചു
യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്ലയാണ് മരിച്ചത്. ബാറിലുണ്ടയിരുന്ന അലോക് മദസനിക്ക് പരിക്കേറ്റു. നാവികോദ്യോഗസ്ഥനായ 51കാരൻ ആദം പുരിൻറനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റഅലോക്ചികിത്സയിലാണ്.
കന്‍സാസ്, യു.എസ്: യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്ലയാണ് മരിച്ചത്. ബാറിലുണ്ടയിരുന്ന അലോക് മദസനിക്ക് പരിക്കേറ്റു. നാവികോദ്യോഗസ്ഥനായ 51കാരൻ ആദം പുരിൻറനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റഅലോക്ചികിത്സയിലാണ്.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കന്‍സാസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ മുന്‍ നേവി ഉദ്യോഗസ്ഥന്‍ ആദം പുരിന്‍ടണ്‍ ആണ് വെടിവച്ചത്.
വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാന്‍ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതി ആദം ഇവിടെനിന്നും കടന്നു കളഞ്ഞു. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയില്‍നിന്നും ഇയാളെ പോലീസ് പിടികൂടി.
ഗാർമിൻ കമ്പനിയുടെ ഏവിയേഷൻ സംവിധാനത്തിലാണ് കുച്ചിബോട്‌ലയും മഡസാനിയും ജോലി ചെയ്തിരുന്നത്.2014 ൽ ആണ് ശ്രീനിവാസ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഒരു കന്പനിയിൽ ജോലി ചെയ്തുവരികയാണ്. സംഭവം അറിഞ്ഞയുടനെ ഇന്ത്യൻ എംബസി രണ്ട് ഉദ്യോഗസ്ഥരെ കൻസാസിലേക്ക് അയച്ചു. സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദുഃഖം രേഖപ്പെടുത്തി.