ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ  പലയിടത്തും അക്രമങ്ങള്‍ തുടരുന്നു. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ അനുയായികളാണ് അക്രമം അഴിച്ചുവിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഓഫീസുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. 



മാണ്ഡ്യ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അനുയായികള്‍ രംഗത്തെത്തി. തുടര്‍ന്ന്‍ പാര്‍ട്ടി ഓഫീസുകള്‍ തല്ലിതകര്‍ത്തു.



ചിക്ക്മംഗ്ളൂര്‍, ബെംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കസേരകള്‍, വാതിലുകള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.