ന്യൂഡൽഹി: Manipur Violence News: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്ത്.  സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ നേരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദൈവത്തിന്‍റെ പേര് രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നു, പ്രധാനമന്ത്രിയ്ക്കെതിരെ പരാതി


സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന ബിജെപി സംസ്ഥാനത്തെ സമാധാനം തകർത്തുവെന്നായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ വിമർശനം.  സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത ജനസംഖ്യയുടെ  ഭൂരിപക്ഷത്തോളം വരുന്ന ഗോത്രവർഗക്കാരല്ലാത്ത മെയ്തി വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കാൻ ഹൈക്കോടതി ശുപാര്‍ശ ചെയ്തതാണ് ഇപ്പോഴത്തെ കലാപങ്ങൾക്ക് കാരണമായിരിക്കുന്നത്.  


Also Read: Crime News: മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു! 


 


മെയ്തി വിഭാഗവുമായി അസ്വാരസ്യം ഉണ്ടായിരുന്ന ഗോത്ര വിഭാഗങ്ങള്‍ ഇതിനെ എതിർക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തതിന് പിന്നാലെ ഇംഫാല്‍ ഉള്‍പ്പെടെ മേഖലകളില്‍ സംഘർഷം ഉടലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗോത്ര വിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലി നടന്നിരുന്നു. പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികൾ തച്ചുടച്ചു. കലാപത്തെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ബന്ധം ഉൾപ്പെടെ പലയിടത്തും വിച്ഛേദിച്ചു.


Also Read: Guru Uday 2023: മഹാധനയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും കോടീശ്വര യോഗം; വീട് വാഹനം ധനം എന്നിവയ്ക്ക് യോഗം!


സംഘർഷത്തെ തുടർന്ന് അക്രമികള്‍ക്കെതിരെ വെടിവെക്കാനാണ് ഗവർണർ രഞ്ജിത്ത് സിങിന്‍റെ നിര്‍ദേശം. ജില്ലാ കളക്ടർമാര്‍ അടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ വെടിവെക്കാനുള്ള അനുമതിയും ഗവർണർ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് നിയോഗിക്കുകയും ഒപ്പം വ്യോമസേന വിമാനത്തില്‍ ദ്രുത കർമസേനയെയും മേഖലയിൽ എത്തിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് അറിയിച്ചു. അക്രമങ്ങളെ തുടര്‍ന്ന് ഒൻപതിനായിരം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാര്‍ ഓഫീസുകളിലേക്കും മാറ്റിയിട്ടുമുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.