ജോധ്പൂര്‍: റംസാന്‍ വ്രതങ്ങളുടെ നാളുകളിലൂടെ കടന്നു പോകുകയാണ് ഓരോ ഇസ്ലാം വിശ്വാസികളും. ഒരു ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പുണ്യമാസമാണ് ഈ മാസം. നേരം വെളുത്ത് കഴിഞ്ഞാല്‍ അവര്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്തിന് ഉമിനീരുപോലും ഇറക്കാതെ വൈകുന്നേരംവരെ വ്രതാനുഷ്ഠാനം എടുത്തുകൊണ്ടാണ് ഒരോ മുസ്ലിങ്ങളും ഈ മാസത്തെ വരവേല്‍ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യജീവിതം ശരിതെറ്റുകളുടെ സഞ്ചയമാണ്.  അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന തെറ്റുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്യാന്‍ ഒരു മാസം അതാണ് റംസാന്‍. 


എന്നാല്‍ ഇതില്‍ നിന്നെല്ലാം വിപരീതമായി ഇവിടെ വ്യത്യസ്തമായ ഒരു സംഭവം അരങ്ങേരിയിരിക്കുകയാണ്. രാജസ്ഥാനിലെ ജോധ്പൂറിലാണ് സംഭവം. റംസാന്‍ പുണ്യത്തിനായി സ്വന്തം മകളെ  ബലിയാടാക്കിയിരിക്കുന്നു. ജോധ്പൂര്‍ സ്വദേശിയായ നവാബ് ഖുറേഷിയാണ് റംസാന്‍ പുണ്യത്തിനായി നാല് വയസുകാരിയായ മകളെ ബലി നല്‍കിയത്. പോലീസ് നവാബിനെ അറസ്റ്റു ചെതിട്ടുണ്ട്.


കഴിഞ്ഞ ദിവസം വെളുപ്പിനാണ് സംഭവം നടന്നത്. വീടിന്‍റെ മുകള്‍ നിലയില്‍ ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ കിടന്നുറങ്ങുന്നത്. രാത്രി കുഞ്ഞിനെയുമായി താഴെയെത്തിയ ഇയാള്‍ അള്ളാഹുവിനെ പ്രതീപ്പെടുത്താന്‍ വേണ്ടി കുഞ്ഞിന്‍റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കുട്ടിയെ മടിയില്‍ ഇരുത്തി ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ടതിന് ശേഷമാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്.


രാവിലെ കുഞ്ഞിനെ കാണാതായതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ കുട്ടിയെ മാര്‍ക്കറ്റില്‍ കൊണ്ട് പോവുകയും കുട്ടിക്ക് നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. നിന്നെ അള്ളാ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നുവെന്ന് കുട്ടിയുടെ മാതാവ്‌ പോലിസിനോട് പറഞ്ഞു.