Kaviyoor Ponnamma: ഗായികയായെത്തിയ മലയാളത്തിന്റെ പൊന്നമ്മ

Published: Sep 21, 2024, 10:46 AM IST|Updated: Sep 21, 2024, 10:51 AM IST

മലയാളി സിനിമയുടെ അമ്മ മുഖം വിടപറഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ മലയാളിക്ക് സമ്മാനിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങൾ. 

നല്ല അഭിനേതാവ് എന്ന പോലെ തന്നെ നല്ലൊരു ഗായിക കൂടിയായിരുന്നു കവിയൂർ പൊന്നമ്മ. എം.എസ് സുബ്ബലക്ഷ്മിയെ പോലെ പാട്ടുക്കാരിയാവാൻ ആഗ്രഹിച്ച കവിയൂർ പൊന്നമ്മ നിരവധി നാടകങ്ങളിലും എട്ടോളം സിനിമകളിലും ഗാനം ആലപിച്ചിട്ടുണ്ട്.

മൂലധനം1/5

മൂലധനം

പന്ത്രണ്ട് വയസ്സുള്ളപ്പോൾ തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിൽ ഗായികയായി അരങ്ങേറ്റം കുറിച്ചു. സംഗീതസംവിധായകൻ ജി. ദേവരാജൻ ആണ് നാടകത്തിൽ പാടാനായി കവിയൂർ പൊന്നമ്മയെ വിളിച്ചത്.

അംബികേ ജഗദംബികേ2/5

അംബികേ ജഗദംബികേ

പി. മാധുരി, ബി. വസന്ത എന്നിവരോടൊപ്പം ആലപിച്ച അംബികേ ജഗദംബികേ എന്ന ഗാനം കവിയൂർ പൊന്നമ്മയുടെ എക്കാലത്തെയും മികച്ച ഗാനമാണ്. 1972ൽ പുറത്തിറങ്ങിയ തീർത്ഥയാത്ര എന്ന സിനിമയിലെ ഗാനമാണിത്.

മംഗലാംകാവിലേ 3/5

മംഗലാംകാവിലേ

1973ൽ പുറത്തിറങ്ങിയ ധർമ്മയുദ്ധം എന്ന സിനിമയിലെ മംഗലാംകാവിലേ എന്നാരംഭിക്കുന്ന ഗാനം. ജയചന്ദ്രൻ, പി.മാധുരി എന്നിവരോടൊപ്പം കവിയൂർ പൊന്നമ്മയുടെ സ്വരമാധുര്യവും കേൾവിക്കാരെ പിടിച്ചിരുത്തുന്നു.

 

കാവിലമ്മേ കരിങ്കാളി4/5

കാവിലമ്മേ കരിങ്കാളി

1963ൽ പുറത്തിറങ്ങിയ കാട്ടുമൈന എന്ന ചിത്രത്തിലും അമ്മ പാടിയിട്ടുണ്ട്. ചിത്രത്തിൽ കമുകറ പുരുഷോത്തമനോടൊപ്പം കാവിലമ്മേ കരിങ്കാളി എന്ന ഗാനമാണ് അമ്മ ആലപിച്ചത്.

തുഷാര മണികൾ5/5

തുഷാര മണികൾ

മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന സിനമയിലെ തുഷാര മണികൾ എന്ന ഗാനം. എംബി ശ്രീനിവാസൻ സംഗീതം നിർവ്വഹിച്ച ഗാനം രചിച്ചത് കാവാലം നാരായണപണിക്കരാണ്.