രാജസ്ഥാന്‍: സികാറില്‍ ജനത ബാല്‍ നികേതന്‍ സ്കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. സ്കൂള്‍ ഉടമയും അദ്ധ്യാപകനും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂള്‍ ഉടമ ജഗദീഷ്, അദ്ധ്യാപകനായ ജഗത് സിംഗ് എന്നിവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ കുറെ മാസങ്ങളായി പീഡനം തുടര്‍ന്നു വരികയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയാവുകയും ഇത് അലസിപ്പിക്കാനായി ഇവര്‍ ശ്രമം നടത്തുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ജയ്പ്പൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.


പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.