ഛത്തീസ്ഗഡ്‌: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രജനാന്‍ഡോഗണ്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുലര്‍ച്ചെ ആറ് മണിയോടെയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിതഗോറ്റ ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.


ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മൂന്ന് സൈനികര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ട്. എ.കെ 47 തോക്കുകള്‍ അടക്കമുള്ള മാരകായുധങ്ങളും മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


ഏറ്റുമുട്ടല്‍ തുടങ്ങിയപ്പോള്‍ കുറഞ്ഞത് ഒരു 40 മുതല്‍ 50 വരെ മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.