ന്യൂ ഡൽഹി : തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പതഞ്ജലി പങ്കിവെച്ച കേസിൽ യോഗ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണയും സമർപ്പിച്ച മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവെക്കാൻ പാടില്ലയെന്ന സുപ്രീം കോടതി നിർദേശം പാലിക്കാതെ പതഞ്ജലി അത് തുടരുകയായിരുന്നു. ഇതെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. മാപ്പപേക്ഷ തള്ളിയ ജസ്റ്റിസുമാരായ ഹിമാ ഹോലിയും ആഹ്സനുദ്ദിൻ അമാനുള്ളയും രാംദേവിനും പതഞ്ജലി ഗ്രൂപ്പിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകി ഹർജിയിന്മേലാണ് കോടതിയുടെ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരുടെ തെറ്റുകൾ കൈയ്യോടെ പിടികൂടിയപ്പോൾ ഒരു പേപ്പറിൽ പേരിന് മാത്രം നൽകുന്നതാണ് ഈ മാപ്പപേഷ. ഇവർ മനപൂർവ്വമാണ് കോടതി നിർദേശം അനുസരിക്കാതിരുന്നതെന്ന് സൂപ്രീം കോടതി നിരീക്ഷിച്ചു. ജനങ്ങളെ ആയുർവേദത്തിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ഈ പരസ്യങ്ങളുടെ ഉദ്ദേശമെന്നാണ് അവർ പറയുന്നത്. ആദ്യമായി ലോകത്തിൽ അയുർവേദ മരുന്നകൾ അവതരിപ്പിക്കുന്നത് പോലെയായിരുന്നു അത്. എന്നാൽ അത് ഇപ്പോൾ പരിഹാസമായി മാറിയെന്ന് കോടതി പറഞ്ഞു.


ALSO READ : Delhi Excise Policy Scam : അരവിന്ദ് കേജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി


നിയമലംഘനം നടത്തിയ പതഞ്ജലി ഗ്രൂപ്പിനെതിരെ ഇതുവരെ നടപടി എടുക്കാതിരുന്ന ഉത്തരാഖണ്ഡ് സർക്കാരിനെയും കോടതി വിമർശിച്ചു. ഇത് വെറുതെ വിടാൻ അനുവദിക്കില്ലയെന്നു കോടതി ഉത്തരാഖണ്ഡ് സർക്കാരിനോട് പറഞ്ഞു. തുടർന്ന് കോടതി പതഞ്ജലിക്കെതിരെയുള്ള എല്ലാ പരാതിയും സർക്കാരിന് കൈമാറി. ഒപ്പം കമ്പനിക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.


തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവെച്ചു എന്ന ഐഎംഎയുടെ ഹർജി ശരിവെച്ച കോടതി പതഞ്ജലിക്കെതിരെ 2023 നവംബറിൽ നടപടി സ്വീകരിച്ചിരുന്നു. ആയുർവേദ കമ്പനിക്കെതിരെ ഒരു കോടി രൂപ പിഴ കോടതി ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ ക്യാൻസർ പോലെയുള്ള രോഗങ്ങൾ ആയൂർവേദത്തിലൂടെ ഭേദമാക്കാൻ സാധിക്കുമെന്ന പരസ്യത്തിലെ ഉള്ളടക്കം മാറ്റാനും കോടതി നിർദേശം നൽകി. സുപ്രീം കോടതി നിർദേശം അവഗണിച്ച പതഞ്ജലി ആ പരസ്യങ്ങൾ തുടരുകയും ചെയ്തതോടെ താൽക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തു. തുടർന്ന് പതഞ്ജലിക്കും രാംദേവിനെതിരെയും കോടതിയലക്ഷ്യം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് രാംദേവിനോടും പതഞ്ജലി സിഇഒ ബാൽകൃഷ്നോടും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.