മുംബൈ:  ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ (Sushant Singh Rajput)   മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) മുഖ്യ ആരോപി റിയ ചക്രബർത്തിയെ ചോദ്യം ചെയ്യുകയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

 മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയ ചക്രബർത്തിക്ക് ശനിയാഴ്ചയാണ്   NCB നിർദേശം നല്‍കിയത്.  രണ്ട് ദിവസങ്ങൾക്ക് മുന്‍പ്  കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ  ഷോവിക് ചക്രബർത്തി, വീടിന്‍റെ   മാനേജർ സാമുവൽ മിരാൻഡ എന്നിവരെ  അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സെപ്റ്റംബര്‍  9 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.


റിയ ചക്രവർത്തിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എൻഫോഴ്സ്മെന്‍റ്  അറിയിച്ചതിനെ തുടർന്നാണ് എൻസിബി (NCB) കേസിൽ മയക്കു മരുന്ന്  ഇടപാടുകള്‍  അന്വേഷിച്ചത്.


റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്‍റെ  വീടിന്‍റെ   മാനേജർ സാമുവൽ മിരാൻഡ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം റിയയിലേക്ക് നീങ്ങിയത്.


ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്‍റെ  വീട്ടു ജോലിക്കാരൻ  ദീ​പേ​ഷ് സാ​വ​ന്തിനെ എൻസിബി അറസ്റ്റ് ചെയ്തത്. 


കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു പ്രതി അബ്ദുള്‍  ബാസിത് പരിഹര്‍   എന്നയാളിൽ നിന്ന് ഷോവിക് മയക്കു മരുന്ന് ഓഡർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി ഇയാൾക്ക് ഷോവിക് പണം കൈമാറിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇയാളെക്കൂടാതെ ലഹരി ഇടപാടുകാരനായ  സൈദ്‌  വിലാത്രയും NCBയുടെ കസ്റ്റഡിയിലാണ് 


ശനിയാഴ്ച സുശാന്തിന്‍റെ  വീട്ടു ജോലിക്കാരൻ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ്  റിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. ഇത് വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. 


Also read: Sushant singh case: റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജരും അറസ്റ്റിൽ..!


റിയയെയും ഷോവിക്കിനെയും ഒന്നിച്ച് ചോദ്യം ചെയ്യുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 


സുശാന്ത് സിംഗ് രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.