ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കില്ല. കെജ്‌രിവാളിന്റെ ജാമ്യത്തിനുള്ള സ്റ്റേ തുടരും. റൗസ് അവന്യു കോടതിയായിരുന്നു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇ ‍ഡിയുടെ വാതങ്ങൾ കൂടുതലായി കേൾക്കേണ്ടതുണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജാമ്യാപേക്ഷയിൽ വാദിക്കാൻ ഇഡിക്ക് കൂടുതൽ സമയം അനുവദിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ നീതീകരിക്കാനാകുന്നതല്ലെന്നും ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.


ALSO READ: ചാറ്റൽമഴയിൽ പോലും ശ്രീകോവിൽ ചോർന്നൊലിക്കും; പരാതിയുമായി അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ


പിഎംഎൽഎ സെക്ഷൻ 45, 70 എന്നിവ വിചാരണ കോടതി ശരിയായി പരിഗണിച്ചിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. മാർച്ച് 21നാണ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരത്തെ അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് റോസ് അവന്യൂ കോടതി സ്ഥിരം ജാമ്യം അനുവദിച്ചെങ്കിലും സ്റ്റേ ചെയ്യുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.