ന്യൂഡല്‍ഹി: കേന്ദ്ര പാര്‍ലമെന്‍റികാര്യ മന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

 പുലര്‍ച്ചെ രണ്ടിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അനന്ത് കുമാറിന്‍റെ അന്ത്യം സംഭവിച്ചത്.  ശ്വാസകോശ അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം കുറച്ച്‌ കാലമായി ചികിത്സയിലായിരുന്നു. 


പാര്‍ലമെന്‍റികാര്യ വകുപ്പ് കൂടാതെ, രാസവള വകുപ്പിന്‍റെ ചുമതലയും അനന്ത് കുമാറിനായിരുന്നു.


ബിജെപി കര്‍ണാടക അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ആറ് തവണ ലോക്സഭാ അംഗമായിരുന്നു. ആറ് തവണയും ബംഗളൂരു സൗത്ത് മണ്ഡ‌ലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വാജ്‌പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു.


അനന്ത് കുമാറിന്‍റെ മൃതദേഹം ബംഗളൂരുവിലെ നാഷണല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകുന്നേരം സംസ്കരിക്കും. വൈകിട്ട് അഞ്ചിന് ബംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തിലാണ് സംസാകാര ചടങ്ങുകള്‍ നടക്കുക.